ന്യൂഡൽഹി: കളിക്കളത്തിൽ രാജ്യത്തിെൻറ യശസ്സുയർത്തിയ മൂന്നു താരങ്ങൾ ഇന്ന് രാജ്യം സ മ്പൂർണ അടച്ചിടലിൽ കഴിയുേമ്പാൾ സ്വന്തം ജനതയുടെ സുരക്ഷ ഉറപ്പാക്കാൻ കാക്കിയണിഞ്ഞ് നിരത്തുകളിലുണ്ട്. ട്വൻറി20 ലോകകപ്പ് ഹീറോ ജോഗീന്ദർ ശർമ, കേമൺവെൽത്ത് സ്വർണമെഡൽ ജേതാവായ അഖിൽ കുമാർ, ഏഷ്യൻഗെയിംസ് ചാമ്പ്യനായ ഗുസ്തി താരം അജയ് ഠാകുർ എന്നിവരാണ് ജനങ്ങളോട് വീടുകളിൽ കഴിയാനുള്ള ആഹ്വാനവുമായി കർമനിരതരായി രംഗത്തിറങ്ങിയത്.
എല്ലായിടത്തുമെന്നപോലെ തമാശക്കും മറ്റുമായി പുറത്തിറങ്ങുന്നവരെ വീട്ടിലിരുത്തുന്നതാണ് ശ്രമകരമായ ദൗത്യമെന്ന് ഹിസാറിൽ ഡി.എസ്.പിയായ ശർമ പറഞ്ഞു. കടുത്ത നിയന്ത്രണങ്ങൾകൊണ്ട് മാത്രമേ വൈറസിനെ തുരത്താൻ കഴിയുകയുള്ളൂവെന്നും പൊതുജനങ്ങൾക്കിത് മനസ്സിലാകുന്നുണ്ടെന്നും ഗുരുഗ്രാമിൽ എ.സി.പിയായ കുമാർ വ്യക്തമാക്കി. പ്രദേശത്ത് ലോക്ഡൗൺ മൂലം കഷ്ടതയനുഭവിക്കുന്ന വ്യക്തികൾക്ക് അവശ്യസാധനങ്ങൾ എത്തിക്കുന്നതിലും കുമാറും കൂട്ടുകാരും മുൻപന്തിയിലുണ്ട്.
കഴിഞ്ഞ വർഷത്തെ അർജുന അവാർഡ് ജേതാവായ ഠാകുർ 2017 മുതൽ ഹിമാചൽ പ്രദേശ് പൊലീസിൽ ഡി.സി.പിയായി സേവനമനുഷ്ഠിച്ചുവരുകയാണ്. ഗ്രാമപ്രദേശങ്ങളിലടക്കം പട്രോളിങ് നടത്തുന്ന ഠാകുർ സമൂഹമാധ്യമങ്ങളിലൂടെയും ജനങ്ങളോട് സുരക്ഷിതരായിരിക്കാൻ അഭ്യർഥിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.