ന്യൂഡൽഹി: സ്കൂൾവിദ്യാർഥികളുടെ സുരക്ഷ സംബന്ധിച്ച് കടുത്ത ആശങ്കകൾ ഉയരുന്നതിനിടെ പുതിയ സുരക്ഷാനിർദേശങ്ങൾ പുറപ്പെടുവിച്ച് സി.ബി.എസ്.ഇ. ഹരിയാനയിൽ റയാൻ ഇൻറർനാഷനൽ സ്കൂളിൽ ഏഴുവയസ്സുള്ള വിദ്യാർഥി ക്രൂരമായി കൊല്ലപ്പെടുകയും ഗുരുഗ്രാമിലെ സ്കൂളിൽ അഞ്ചുവയസ്സുകാരിയെ പ്യൂൺ ബലാത്സംഗത്തിനിരയാക്കുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് സി.ബി.എസ്.ഇ സർക്കുലർ. വിദ്യാർഥികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം സ്കൂളുകൾക്കാണെന്നും തങ്ങൾക്കു കീഴിൽ രജിസ്റ്റർ ചെയ്ത എല്ലാ സ്കൂളുകളും നിർദേശം നടപ്പാക്കണമെന്നും ബോർഡ് പറയുന്നു.
ജീവനക്കാരുടെ മാനസികനിലവാരം പരിശോധനക്ക് വിധേയമാക്കുക, സി.സി.ടി.വി കാമറകൾ സ്ഥാപിക്കുക, പൊലീസ് െവരിഫിക്കേഷൻ, കുട്ടികളുടെ സുരക്ഷാ ആവശ്യങ്ങൾക്കായി അധ്യാപക-രക്ഷാകർതൃ-വിദ്യാർഥി കമ്മിറ്റികൾ രൂപവത്കരിക്കുക, ബോർഡിെൻറ മാനദണ്ഡങ്ങൾ നടപ്പാക്കുന്നുണ്ടോ എന്നറിയാൻ രക്ഷാകർത്താക്കളിൽ നിന്ന് പതിവായി വിവരം ശേഖരിക്കുക തുടങ്ങിയ സുപ്രധാന നിർദേശങ്ങളാണ് ബോർഡ് പുറപ്പെടുവിച്ചത്.
പുറത്തുനിന്ന് സ്കൂൾ കോമ്പൗണ്ടിനകത്തേക്ക് പ്രവേശിക്കുന്നവരെ നിയന്ത്രിക്കണം, സന്ദർശകരെ പരിശോധനാവിധേയമാക്കണം, കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങൾ സംബന്ധിച്ച് സ്കൂൾ ജീവനക്കാർക്ക് പരിശീലന ക്ലാസുകൾ ലഭ്യമാക്കണമെന്നും നിർദേശത്തിൽ പറയുന്നു. ബസ് ഡ്രൈവർമാർ, കണ്ടക്ടർമാർ, പ്യൂൺ അടക്കമുള്ള ജീവനക്കാരുടെ മാനസിക ക്ഷമത, പെരുമാറ്റരീതി എന്നിവയെല്ലാം ശാസ്ത്രീയമായി സൂക്ഷ്മവും വിശദവുമായ പരിശോധനക്ക് വിധേയമാക്കണം.
2002ലെ പോക്സോ നിയമപ്രകാരം ലൈംഗിക ചൂഷണത്തിനെതിരായി പരാതിപ്പെടാനുള്ള ഇേൻറണൽ കംെപ്ലയ്ൻറ് കമ്മിറ്റി രൂപവത്കരിക്കണം. നിർദേശങ്ങൾ പാലിച്ചില്ലെങ്കിൽ അഫിലിയേഷൻ റദ്ദാക്കൽ അടക്കം കർശന നടപടി കൈക്കൊള്ളുമെന്നും മുന്നറിയിപ്പുണ്ട്. ഗുരുഗ്രാമിൽ വിദ്യാർഥി െകാല്ലപ്പെട്ട സംഭവത്തിൽ സി.ബി.എസ്.ഇ കഴിഞ്ഞയാഴ്ച അന്വേഷണസമിതി രൂപവത്കരിച്ചിരുന്നു. സ്കൂൾ അധികൃതരുടെ അവഗണന മൂലമാേണാ സി.ബി.എസ്.ഇയുടെ സുരക്ഷാമാനദണ്ഡങ്ങൾ കൈക്കൊണ്ടിട്ടുണ്ടോ എന്നതടക്കം സമിതി അന്വേഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.