അഹ്മദാബാദ്: ഇശ്റത് ജഹാൻ വ്യാജ ഏറ്റുമുട്ടൽ കേസിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും അന്നത്തെ ആഭ്യന്തരമന്ത്രി അമിത്ഷായെയും അറസ്റ്റ് ചെയ്യാൻ സി.ബി.െഎ ഉദ്ദേശിച്ചിരുന്നതായി ഗുജറാത്ത് മുൻ ഡി.െഎ.ജി ഡി.ജി. വൻസാര പ്രത്യേക കോടതിയിൽ വ്യക്തമാക്കി.
ജെ.കെ. പാണ്ഡ്യ അധ്യക്ഷനായ സി.ബി.െഎ കോടതിയിൽ വൻസാരയുടെ അഭിഭാഷകൻ വി.ഡി. ഗജ്ജാറാണ് ഇക്കാര്യം പറഞ്ഞത്. സി.ബി.െഎ ഇരുവരെയും അറസ്റ്റ് ചെയ്യാൻ ഉദ്ദേശിച്ചിരുന്നെങ്കിലും അത് നടന്നില്ല.
പിന്നീട് മോദി പ്രധാനമന്ത്രിയും അമിത് ഷാ ബി.ജെ.പി ദേശീയ അധ്യക്ഷനുമായി.
മോദി മുഖ്യമന്ത്രി ആയിരുന്നപ്പോൾ അന്വേഷേണാദ്യോഗസ്ഥൻ അദ്ദേഹത്തെ രഹസ്യമായി ചോദ്യം ചെയ്തിരുന്നതായി കേസിലിപ്പോൾ ജാമ്യത്തിലുള്ള വൻസാര നേരത്തെ കോടതിയിൽ വ്യക്തമാക്കിയിരുന്നു. വ്യക്തമായ തെളിവില്ലെന്ന് പറഞ്ഞ് 2014ൽ അമിത്ഷാക്ക് സി.ബി.െഎ ‘ക്ലീൻചിറ്റ്’ നൽകിയിരുന്നു. 2004 ജൂണിലാണ് മുംബൈ സ്വദേശി ഇശ്റത് ജഹാനും (19), സുഹൃത്ത് ജാവേദ് എന്ന പ്രാണേഷ് കുമാറും പാകിസ്താൻ സ്വദേശികളായ സീഷാൻ ജൗഹറും അംസദ് അലി റാണയും അഹ്മദാബാദിന് സമീപം ഡി.െഎ.ജി വൻസാരയുടെ സംഘത്തിെൻറ വെടിയേറ്റ് മരിച്ചത്. മുഖ്യമന്ത്രി നരേന്ദ്ര മോദിയെ വധിക്കാൻ പദ്ധതിയിട്ട ഭീകരവാദി സംഘമെന്ന് ആരോപിച്ചായിരുന്നു കൊല. എന്നാൽ, സംഭവം വ്യാജയേറ്റുമുട്ടലാണെന്ന് പിന്നീട് സി.ബി.െഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
വൻസാരക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും തെളിവില്ലെന്നും അദ്ദേഹത്തിെൻറ അഭിഭാഷകൻ വാദിച്ചു. സി.ബി.െഎ കുറ്റപത്രത്തിനെതിരെ റിട്ട. എസ്.പി എൻ. അമീനും വിടുതൽ ഹരജി ഫയൽ ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.