റോഹ്തക്: വിവാദ ഭൂമി ഇടപാടിൽ ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിങ് ഹൂഡയുടെ വസതിയിൽ സി.ബി.െഎ റെയ്ഡ്. വെള് ളിയാഴ്ച രാവിലെയാണ് ഹൂഡയുടെ വസതിയിൽ സി.ബി.െഎ സംഘം എത്തിയത്. മുഖ്യമന്ത്രിയായിരിക്കെ 2004 മുതൽ 2007 വരെ ഭൂമി നൽക ിയതിൽ ക്രമക്കേടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഹൂഡക്കെതിരെ സി.ബി.െഎ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഭൂമി ഇടപാട് കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലെ 30 കേന്ദ്രങ്ങളിലാണ് സി.ബി.െഎ റെയ്ഡ് നടത്തിയത്.
2016ൽ ഹരിയാനയിലെ വിജിലൻസ് ബ്യൂറോയാണ് കോൺഗ്രസ് ബന്ധമുള്ള നാഷണൽ ഹെറാൾഡ് ന്യൂസ്പേപ്പർ ഗ്രൂപ്പിെൻറ കീഴിലുള്ള അസോസിയേറ്റ് ജേർണലിന് അനധികൃതമായി ഹരിയാന നഗരവികസന അതോറിറ്റിയുടെ ഭൂമി കൈമാറിയതായി കണ്ടെത്തിയത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഹൂഡയായിരുന്നു ഹരിയാന നഗരവികസന അതോറിറ്റിയുടെ ചെയർമാൻ.
പഞ്ച്കുളയിൽ 1982 ൽ അസോസിയേറ്റ് ജേർണലിന് നൽകിയ ഭൂമിയിൽ യാതൊരു നിർമാണവും നടത്താതിരുന്നതിനാൽ 1992 ൽ അത് തിരിച്ചെടുക്കാൻ സർക്കാർ നിർബന്ധിതരായി. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് വീണ്ടും ഭൂമി അസോസിയേറ്റ് ജേർണലിന് അനുവദിച്ചത്. ഇൗ കേസിൽ ഹൂഡക്കും കോൺഗ്രസ് നേതാവ് മോത്തിലാൽ വോറക്കുമെതിരെ 2018 ൽ സി.ബി.െഎ കേസെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.