ബംഗളുരു: കർണാടകയിലെ ഗുൽബർഗ, ബെൽഗാം മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചക്കിടെ 15ഒാളം കാറുകൾ കത്തിച്ച സംഭവത്തിൽ 37കാരനായ ഡോക്ടർ അറസ്റ്റിൽ. മെഡിക്കൽ കോളജ് പ്രൊഫസറായ അമീത് ഗെയ്ക്വാദാണ് പിടിയിലായത്. ജനുവരി 17ന് തീ കത്തിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ സഹിതമാണ് ഇയാൾ പൊലീസ് പിടിയിലാകുന്നത്.
രണ്ടാഴ്ചയോളമായി മേഖലയിൽ നിർത്തിയിട്ട കാറുകൾക്ക് തീപിടിക്കുകയായിരുന്നു. അർധരാത്രിക്കും പുലർച്ചെ മൂന്നിനും ഇടയിലായിരുന്നു എല്ലാ സംഭവങ്ങളും നടന്നത്. ഇത്തരം 15ഒാളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടും കാരണം കണ്ടെത്താനാകാതെ പൊലീസ് വലയുന്നതിനിടെയാണ് ഡേക്ടർ അറസ്റ്റിലായത്.
ബുധനാഴ്ച രാത്രി മേഖലയിലെ അപ്പാർട്ട്മെൻറിലുള്ള പാർക്കിങ് ഏരിയയിൽ കാറുകൾക്കിടയിൽ ഒരാൾ നടക്കുന്നത് കണ്ട് സുരക്ഷാ ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. വിവരം ലഭിച്ച ഉടൻ പൊലീസ് സ്ഥലത്തെത്തി ഇയാളെ ചോദ്യം െചയ്തു.
എന്നാൽ കൃത്യമായ മറുപടി നൽകാത്തതിനെ തുടർന്ന് പൊലീസ് ഗെയ്ക്ക്വാദിെൻറ കാർ പൊലീസ് പരിശോധിച്ചു. കാറിൽ കർപ്പൂരം, എഞ്ചിൻ ഒായിൽ, ഡീസൽ സ്പിരിറ്റ്, പെട്രോൾ ജാറുകൾ, തുണിക്കെട്ടുകൾ എന്നിവ കെണ്ടടുത്തു. തുടർന്ന് ഡോക്ടറെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
സംഭവിത്തിനു പിന്നിലെ ഉദ്ദേശമെന്തെന്ന് വ്യക്തമല്ല. എന്നാൽ ഡോക്ടറുടെ അറസ്റ്റിനു ശേഷം കാർ കത്തിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.