ബലാത്സംഗക്കേസിൽ സ്ത്രീയെ പ്രതിയാക്കാമോ എന്ന് സുപ്രീംകോടതി പരിശോധിക്കും

ന്യൂഡൽഹി: ഇന്ത്യൻ ശിക്ഷാ നിയമം 375ാം വകുപ്പ് പ്രകാരമുള്ള ബലാത്സംഗക്കേസുകളിൽ സ്ത്രീയെ പ്രതി ചേർക്കാമോ എന്ന കാര്യം പരിശോധിക്കാമെന്ന് സുപ്രീംകോടതി. തന്റെ മകനെതിരായ ബലാത്സംഗക്കേസിൽ തന്നെ കൂടി പ്രതിയാക്കിയെന്ന് കാണിച്ച് 62കാരിയായ അമ്മ നൽകിയ ഹരജിയിലാണ് ഇക്കാര്യം പരിശോധിക്കാമെന്ന് ജസ്റ്റിസുമാരായ ഋഷികേഷ് റോയ്, സഞ്ജയ് കരോൾ എന്നിവരടങ്ങുന്ന ബെഞ്ച് അറിയിച്ചത്.

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യത്തിനാണ് 62കാരി സുപ്രീംകോടതിയിലെത്തിയത്. ഇവരുടെ മകനുമായി ഓൺലൈൻ വഴി ബന്ധമുള്ള യുവതി നൽകിയ ബലാത്സംഗ കേസിലാണ് ഇവരെയും പ്രതിയാക്കിയത്.

മൂത്ത മകനുമായി വിഡിയോ കാളിലൂടെ അനൗപചാരികമായി വിവാഹിതയായ യുവതി ബന്ധം അവസാനിപ്പിക്കാനായി 11 ലക്ഷം രൂപ വാങ്ങിയിരുന്നു. അതിനു ശേഷമാണ് 62കാരിക്കും ഇളയ മകനുമെതിരെ ബലാത്സംഗ കേസ് നൽകിയത്.

നിലവിൽ സ്ത്രീകളുടെ പരാതിയിൽ പുരുഷന്മാർക്കെതിരെ മാത്രമേ ഇന്ത്യൻ ശിക്ഷാ നിയമം 375ാം വകുപ്പ് പ്രകാരം ബലാത്സംഗക്കുറ്റം ചുമത്തുന്നുള്ളൂ എന്ന് കോടതി നിരീക്ഷിച്ചു.

Tags:    
News Summary - Can women be accused of rape? Supreme Court to examine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.