മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ സമൂഹ മാധ്യമത്തിൽ വിമർശിച്ചയാളുടെ ദേഹത്ത് ശിവസേന പ്രവർത്തക മഷി ഒഴിച്ചു. തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ഇതിെൻറ വിഡിയോ ദേശീയ വാർത്താ ഏജൻസിയായ എ.എൻ.ഐ പുറത്തു വിട്ടു.
പൊതുജന മധ്യത്തിൽ വെച്ച് ശിവസേന പ്രവർത്തക ഫോൺ ചെയ്തുകൊണ്ടിരിക്കുന്ന ആളിെൻറ ദേഹത്തേക്ക് മഷി ഒഴിക്കുന്നതാണ് 17 സെക്കൻറ് ദൈർഘ്യമുള്ള ദൃശ്യത്തിലുള്ളത്. എന്നാൽ, സ്ത്രീ മഷി ഒഴിക്കുമ്പോൾ ഇയാൾ ഒഴിഞ്ഞു മാറുകയോ തടയാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല.
രണ്ടാം തവണയാണ് മഹാരാഷ്ട്രയിൽ ഇത്തരത്തിലുള്ള അതിക്രമം നടക്കുന്നത്. കഴിഞ്ഞ ആഴ്ച ഉദ്ധവ് താക്കറെക്കെതിരെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിട്ട മുംബൈ വഡാല സ്വദേശി ഹിരമായ് തിവാരി എന്നയാളെ ശിവേസന പ്രവർത്തകർ ആക്രമിച്ചിരുന്നു.
ജാമിഅ മില്ലിയയിൽ പ്രതിഷേധക്കാർക്കെതിരെ ഉണ്ടായ പൊലീസ് നടപടിയെ ജാലിയൻ വാലാബാഗ് സംഭവവുമായി ഉദ്ധവ് താക്കറെ താരതമ്യപ്പെടുത്തിയിരുന്നു. ഹിരമായ് തിവാരി ഇതിനെതിരെ പ്രതികരിച്ചതാണ് ശിവസേന പ്രവർത്തകരെ പ്രകോപിപ്പിച്ചത്. 25 പേരടങ്ങുന്ന ശിവസേന പ്രവർത്തകർ തിവാരിയെ മർദ്ദിക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്തിരുന്നു.
#WATCH Maharashtra: Ink poured on a man reportedly by a woman Shiv Sena worker, in Beed allegedly over his social media post criticising Chief Minister Uddhav Thackeray. (30.12.19) pic.twitter.com/xH6QzTiDzx
— ANI (@ANI) December 30, 2019
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.