ചെന്നൈ: കേന്ദ്ര സർക്കാറിെൻറ പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് തമിഴ്നാട്ടിലെ കോളജ് കാമ്പസുകളിലെ വിദ്യാർഥി സമരം ശക്തിെപ്പടുന്നു. മദ്രാസ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളുടെ കുത്തിയിരിപ്പ് സമരം മൂന്നാംദിവസമായ ബുധനാഴ്ചയും തുടർന്നു. മുൻകരുതൽ നടപടിയുടെ ഭാഗമായി കാമ്പസിനകത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. സമരം തണുപ്പിക്കുന്നതിെൻറ ഭാഗമായി ചൊവ്വാഴ്ച ഉച്ചക്ക് പൊലീസ് കസ്റ്റഡിയിലെടുത്ത കാർത്തികേയൻ, സുബ്ബയ്യ എന്നീ വിദ്യാർഥികളെ രാത്രി വൈകി വിട്ടയച്ചു.
അനിശ്ചിതകാല വിദ്യാർഥി പ്രക്ഷോഭം കണക്കിലെടുത്ത് ഡിസംബർ 18 മുതൽ 23 വരെ കോളജ് അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടിരുന്നു. ക്രിസ്തുമസ് അവധിയും കഴിഞ്ഞ് ജനുവരി രണ്ടിന് മാത്രേമ അധ്യായനം പുനരാരംഭിക്കുകയുള്ളൂ. രണ്ടുദിവസമായി ഉൗണും ഉറക്കവും ഉപേക്ഷിച്ചാണ് വിദ്യാർഥികൾ കാമ്പസിലെ തുറസ്സായ സ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തുന്നത്. കോയമ്പത്തൂർ ഭാരതിയാർ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികൾ ബുധനാഴ്ച അപ്രതീക്ഷിതമായി റോഡ് തടയൽ സമരം നടത്തിയത് സംഘർഷത്തിനിടയാക്കി.
ബിരുദദാന ചടങ്ങിൽ പെങ്കടുക്കുന്നതിനായി ഗവർണർ ബൻവാരിലാൽ പുരോഹിത് എത്തുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് വിദ്യാർഥികൾ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഇവരെ ഉടനടി അറസ്റ്റ് ചെയ്ത് നീക്കി. ചെന്നൈ ന്യൂ കോളജ്, തിരുവാരൂർ സെൻട്രൽ യൂനിവേഴ്സിറ്റി, കുംഭകോണം ഗവ. കോളജ്, തിരുച്ചി സെൻറ് മേരീസ് കോളജ്, ജമാൽ മുഹമ്മദ് കോളജ്, നാഗപട്ടണം ശീർകാഴി എം.ജി.ആർ ആർട്സ് കോളജ്, പോണ്ടിച്ചേരി സെൻട്രൽ യൂനിവേഴ്സിറ്റി തുടങ്ങിയ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധ പരിപാടികൾ അരങ്ങേറി.
ചില കാമ്പസുകളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. സമരപരിപാടികൾ തുടരുന്നപക്ഷം അതാത് കോളജുകൾക്ക് അവധി പ്രഖ്യാപിക്കാൻ തമിഴ്നാട് ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്രിൻസിപ്പൽമാർക്ക് നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.