ഡൽഹിയിലെ ജന്തർമന്തർ ശക്തമായൊരു യുവരോഷം ഇതിനു മുമ്പു കണ്ടത് എട്ടു വർഷം മുമ്പാണ്. അന്ന് അണ്ണാ ഹസാരെയായിരുന്നു താരം. അഴിമതിക്കെതിരായിരുന്നു മുദ്രാവാക്യം. 10 വർഷത്തെ യു.പി.എ സർക്കാറിെൻറ ഭരണം തകർത്തെറിയുന്നതിലേക്കാണ് ആ പ്രക്ഷോഭം പടിപടിയായി എത്തിച്ചേർന്നത്. വ്യാഴാഴ്ച ജന്തർമന്തറിലേക്ക് ഒഴുകിയെത്തിയ യുവജനങ്ങൾക്ക് അതേ വീറും വാശിയുമാണ്. അതിന് താക്കീതിെൻറ സ്വരമുണ്ട്.
അവരുടെ കൈയിൽ ഗാന്ധിയുടെയും അംബേദ്കറിെൻറയും ചിത്രങ്ങളുണ്ട്. വരച്ച ചിത്രങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഹിറ്റ്ലറുടെ ഛായ. ജനങ്ങളുടെ സമ്മതമില്ലാതെ ഒരു നിയമവും നടപ്പാക്കാനാവില്ലെന്ന് എഴുതിയ പോസ്റ്ററുകൾ. ഒഴുകിയെത്തിയവരിൽ ചിലർ തൊട്ടടുത്ത ജനതാദൾ-യുവിെൻറ ഓഫിസ് മതിലിൽ കയറിപ്പറ്റി. ജനത എന്ന് എഴുതിയിടത്ത് സംഘി എന്ന് എഴുതിച്ചേർത്ത്, ബി.ജെ.പിയുടെ സഖ്യകക്ഷിയായ ആ പാർട്ടി ‘സംഘിദൾ’ ആണെന്ന് വിളിച്ചുപറഞ്ഞു. നിതീഷ്കുമാറിെൻറ ചിത്രത്തിനു താഴെ ‘ഫോർ സെയിൽ’ (വിൽപനക്ക്) എന്നെഴുതിവെച്ചു. മുദ്രാവാക്യങ്ങളിൽ മാത്രമല്ല, പറയാനുള്ള സന്ദേശം വിദ്യാർഥികളുടെ പ്രവർത്തനങ്ങളിലും തുടിച്ചുനിന്നു.
പൗരത്വ ഭേദഗതി നിയമം മുസ്ലിംകളെ മാത്രം ബാധിക്കുന്ന ഒന്നാണെന്ന കാഴ്ചപ്പാട് ഇപ്പോൾ മങ്ങിപ്പോയിരിക്കുന്നു. പകരം അരുതാത്തത് സർക്കാർ ചെയ്തുവെന്ന് കാണുന്നവരുടെ എണ്ണം പതിന്മടങ്ങ് വർധിച്ചു. ഞായറാഴ്ച ജാമിഅയിലെ പൊലീസ് അതിക്രമം വിദ്യാർഥികളെ ഒന്നിപ്പിച്ചശേഷമുള്ള സംഭവവികാസങ്ങളിൽ ഭരണത്തിലെ രാഷ്ട്രീയ ചാണക്യന്മാർക്ക് പതർച്ചയുണ്ട്. എന്നാൽ, എന്തും വരട്ടെ, പിന്നോട്ടില്ലെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിനൊപ്പമാണ് സ്വാഭാവികമായും പൊലീസ് സംവിധാനം ചലിക്കുന്നത്.
ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിെൻറ പല ഭാഗങ്ങളിലും പ്രക്ഷോഭകരെ നേരിടുന്ന പൊലീസ്രാജാണ് വ്യാഴാഴ്ച നടപ്പായത്. ജാമിഅ വിദ്യാർഥികളുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ ‘ചലോ ലാൽകില’ പ്രക്ഷോഭവുമായി െചങ്കോട്ടയിലെത്തിയ യുവാക്കൾക്ക് സമാധാനപരമായ പ്രതിഷേധപ്രകടനത്തിനുപോലും പൊലീസ് അനുമതി നൽകിയില്ല. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഐ.ടി.ഒയിൽനിന്ന് പ്രതിഷേധ പ്രകടനം നടത്താൻ പരിപാടിയിട്ട സീതാറാം യെച്ചൂരി അടക്കമുള്ളവർക്കും പൊലീസ് വിലക്കുമൂലം മുന്നോട്ടു നടക്കാൻ കഴിഞ്ഞില്ല.
ആരും അക്രമാസക്ത സമരത്തിന് ഇറങ്ങിപ്പുറപ്പെട്ടവരായിരുന്നില്ല. സമാധാനപരമായ പ്രതിഷേധമായിരുന്നു പ്രക്ഷോഭകരുടെ പദ്ധതി. എന്നാൽ, രാമചന്ദ്ര ഗുഹയും യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും സീതാറാം യെച്ചൂരിയും ഡി. രാജയുമൊക്കെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ‘അക്രമാസക്ത’ കലാപകാരികൾ എന്ന നിലയിലായിരുന്നു പൊലീസിെൻറ പ്രവർത്തനം. പൊലീസിെൻറ തന്ത്രപരമായ ഉരുക്കുമുഷ്ടി പ്രയോഗമാണ് നടന്നത്.
മെട്രോ സ്റ്റേഷനുകൾ അടച്ചത് സമരപ്രദേശങ്ങളിലേക്കുള്ളവരുടെ വഴി മുടക്കാനായിരുന്നു. 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത് സംഘടിക്കാതിരിക്കാനാണ്. സമരസാധ്യതാ മേഖലകളിലെ മൊബൈൽ, ഇൻറർനെറ്റ് ബന്ധങ്ങൾ മുറിക്കാൻ പൊലീസ് നിർദേശപ്രകാരം ടെലികോം കമ്പനികൾ നിർബന്ധിതമായി. ഡൽഹിയിലേക്കുള്ള പ്രധാന വഴികളെല്ലാം അടച്ച് വാഹനനിയന്ത്രണം ഏർപ്പെടുത്തി. ഡൽഹി-ഗുഡ്ഗാവ് റൂട്ടിൽ ഗതാഗതം നിലച്ചത് മണിക്കൂറുകളാണ്; വാഹനങ്ങൾ കുടുങ്ങിയത് കിലോമീറ്ററുകളുടെ നീളത്തിലാണ്. സ്കൂൾകുട്ടികളും ഓഫിസ് ജീവനക്കാരും ഇതിനെല്ലാമിടയിൽ വലഞ്ഞു.
വിദ്യാർഥികളുടെ ഐക്യദാർഢ്യം പൊളിക്കാൻ ഇതൊന്നും പോരെന്നാണ് ജന്തർമന്തറിൽ ഒഴുകിയെത്തിയ യുവനിര തെളിയിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന അവർ മുസ്ലിംകൾ മാത്രമല്ല. രാജ്യത്തെവിടെ നടന്ന പ്രതിഷേധത്തിൽ പങ്കെടുത്തവരും മുസ്ലിംകൾ മാത്രമായിരുന്നില്ല. വിവേചനപരമായ പെരുമാറ്റത്തിലൂടെ വിഭജനം സൃഷ്ടിക്കുന്ന ഭരണകൂടത്തെ താക്കീത് ചെയ്യുകയാണവർ. ഡൽഹി ജന്തർമന്തറിലെത്തിയ യുവാക്കളുടെ മുന്നിൽ നിൽക്കാൻ ഇക്കുറി ഒരു അണ്ണാ ഹസാരെ ഇല്ല. വിദ്യാർഥിസമൂഹം അങ്ങനെ ഒരു നേതാവിനെ അന്വേഷിക്കുന്നതായും തോന്നിയില്ല. അന്നത്തെയത്ര സംഘാടനം ഡൽഹി തെരുവുകളിൽ ഇറങ്ങിയ പ്രതിഷേധകർക്കിടയിൽ ഉണ്ടെന്ന് പറയാനാവില്ല.
എന്നാൽ, ആറുവർഷത്തിനിടയിൽ കാണാത്തവിധം, ഒരു സർക്കാറിെൻറ അടിക്കല്ല് കാലക്രമത്തിൽ ഇളക്കാൻ പോന്ന ആവേശവും കാരണങ്ങളും അതിൽ തെളിഞ്ഞുകിടക്കുന്നു. ആകാശത്തേക്ക് മുഷ്ടിചുരുട്ടി തങ്ങളുടെ ഐക്യദാർഢ്യവും സന്ദേശവും വിളിച്ചുപറയാൻ അങ്ങനെയൊരു പുറംനേതാവ് ആവശ്യമില്ലാത്തവിധം പാകത അവരുടെ അക്രമരഹിത പ്രതിഷേധത്തിൽ നിഴലിക്കുന്നു. ജനസംസാരങ്ങളിൽ സർക്കാറിനോടുള്ള അതൃപ്തി തികട്ടിവരുന്നു. അതിനെല്ലാമിടയിൽ, ജന്തർമന്തറിൽ ഉയർന്ന ഒട്ടനവധി പ്ലക്കാർഡുകളിൽ ഒന്ന് ഇപ്രകാരമായിരുന്നു: ‘‘ഞാൻ ചരിത്രം പഠിക്കുകയാണെന്ന വിചാരത്തിലാണ് എെൻറ ഡാഡി. ഞാൻ ചരിത്രം രചിക്കുന്ന തിരക്കിലാണെന്ന് ഡാഡിക്ക് അറിയില്ല.’’
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.