അവസാന നിമിഷം വരനെ വേണ്ടെന്ന് വധു; ഒടുവിൽ പൊലീസ് സ്റ്റേഷനിൽ കാമുകനുമായി കെട്ടുറപ്പിച്ചു

ലഖ്നോ: വിവാഹ ചടങ്ങിന് തൊട്ടുമുമ്പ് വരനെ വേണ്ടെന്ന് പറഞ്ഞ വധുവിന് ഒടുവിൽ കാമുകനുമായി കെട്ടുറപ്പിച്ചു. ഏറെ നിർബന്ധിച്ചിട്ടും സമ്മതിക്കാത്തതിനെ തുടർന്ന് ഒടുവിൽ ഇരുവീട്ടുകാരും പൊലീസ് സ്റ്റേഷനിലെത്തിയാണ് കെട്ടുറപ്പിച്ചത്.

ഉത്തർപ്രദേശിലെ കുശിനഗറിലെ ഗ്രാമത്തിലാണ് സംഭവം. വീട്ടുകാർ കണ്ടെത്തിയ വരനെ വേണ്ടെന്ന് പറഞ്ഞ് യുവതി വിവാഹത്തിൽനിന്ന് പിൻമാറുകയായിരുന്നു. ബന്ധുക്കൾ നിർബന്ധം തുടർന്നതോടെ യുവതി തന്നെ പൊലീസിനെ വിളിച്ചുവരുത്തുകയും കാമുകനെ വിവാഹം ചെയ്യാനാഗ്രഹിക്കുന്നതായി വെളിപ്പെടുത്തുകയും ചെയ്തു.

ഇതോടെ, കാമുകന്‍റെ വീട്ടുകാരെയും യുവതിയുടെ ബന്ധുക്കളെയും പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കാമുകനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്ന് പറഞ്ഞിട്ടും മറ്റൊരാളെ വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിച്ചതായി യുവതി പൊലീസിനോട് പറഞ്ഞു.

തുടർന്ന് പ്രശ്നം ഒത്തുതീർപ്പാക്കുകയും വീട്ടുകാരുടെ സമ്മതത്തോടെ തന്നെ പൊലീസിന്‍റെ സാന്നിധ്യത്തിൽ കാമുകനുമായി വിവഹം നടത്തുകയും ചെയ്തു.

Tags:    
News Summary - Bride refuses to marry groom during nikah, ties knot with lover at police station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.