മുംബൈ: പൗരത്വ ഭേദഗതി നിയമത്തോട് വിയോജിച്ച രണ്ട് കൗൺസിലർമാരെ മഹാരാഷ്ട്ര ബി.ജെ.പി സസ്പെൻഡ് ചെയ്തു. പൗരത ്വ ഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കിയ സേലു മുനിസിപ്പൽ ചെയർപേഴ്സൺ വിനോദ് ബോറഡെ, പാളം മുനിസിപ്പൽ കൗൺസ ിൽ ഡെപ്യൂട്ടി ചെയർപേഴ്സൺ ബാലാ സാഹിബ് റോക്കഡെ എന്നിവരെയാണ് ബി.ജെ.പി സസ്പെൻഡ് ചെയ്തത്.
परभणी येथील पालम नगरपरिषदचे नगराध्यक्ष बाळासाहेब गणेश रोकडे व सेलू नगर परिषदेचे नगराध्यक्ष
— Keshav Upadhye (@keshavupadhye) March 4, 2020
विनोद हरीभाऊ बोराडे यांनी #CAA विरोधात नगरपरिषदेत ठराव केल्यामुळे त्यांना पक्षातून निष्कासित करण्यात येत असल्याची धोषणा प्रदेशाध्यक्ष @ChDadaPatil यांनी केली आहे. pic.twitter.com/b3CuwMqJy3
ബിജെ.പി വക്താവ് കേശവ് ഉപാധ്യായ സസ്പെൻഷൻ ലെറ്റർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു. സി.എ.എയെ എതിർത്ത് വോട്ട് ചെയ്തതിലൂടെ അംഗങ്ങൾ പാർട്ടി അച്ചടക്കം ലംഘിച്ചുവെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ചന്ദ്രകാന്ത് പാട്ടീൻ വിശദീകരിച്ചു. എന്നാൽ സസ്പെൻഷൻ എത്രകാലത്തേക്കാണെന്ന് വ്യക്തമല്ല.
ബി.ജെ.പി ഭരിക്കുന്ന സേലു മുനിസിപ്പൽ കൗൺസിൽ സി.എ.എക്കെതിരെ ഐക്യകണ്ഠ്യേന പ്രമേയം പാസാക്കിയത് സംഘ്പരിവാർ കേന്ദ്രങ്ങളെ ഞെട്ടിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.