ന്യൂഡൽഹി: 2017-18 വർഷത്തിൽ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയുടെ സിംഹഭാഗവും കിട്ടിയത് ബി.ജെ.പിക്ക്. 20,000 രൂ പക്ക് മുകളിലുള്ള സംഭാവനയുടെ കണക്കുകളാണ് പുറത്ത് വന്നത്. ഇത്തരത്തിലുള്ള സംഭാവനയുടെ 93 ശതമാനമാണ് ബി.ജെ.പിക്ക് ലഭിച്ചത്.
അസോസിയേഷൻ ഒാഫ് ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടനയുടെ കണക്കനുസരിച്ച് 469.89 കോടിയാണ് രാഷ്ട്രീയപാർട്ടികൾക്ക് കഴിഞ്ഞ വർഷം സംഭാവനയായി ലഭിച്ചത്. ഇതിൽ 437.04 കോടിയും കിട്ടിയത് ബി.ജെ.പിക്കായിരുന്നു.
കോൺഗ്രസിന് 26.6 കോടിയും എൻ.സി.പിക്ക് 2.087 കോടിയും സി.പി.എമ്മിന് 2.756 കോടിയും സി.പി.െഎക്ക് 1.146 കോടിയും തൃണമൂൽ കോൺഗ്രസിന് 0.20 കോടിയും സംഭാവനയായി ലഭിച്ചു. 20,000 രൂപക്ക് മുകളിൽ സംഭാവന ലഭിച്ചിട്ടില്ലെന്നാണ് ബി.എസ്.പിയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ വർഷവുമായി താരത്മ്യം ചെയ്യുേമ്പാൾ രാഷ്ട്രീയപാർട്ടികൾക്ക് ലഭിച്ച സംഭാവനയിൽ 20 ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.