പട്ന: ബിഹാർ ബി.ജെ.പി സംസ്ഥാന വക്താവ് അസ്ഫർ ഷംസിക്ക് അജ്ഞാതരുടെ വെടിയേറ്റു. ഗുരുതര പരിക്കേറ്റ ഷംസി പട്ന മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
മംഗറർ ജില്ലയിലെ ഷംസി അധ്യാപന ജോലി ചെയ്യുന്ന കോളജിൽ വെച്ച് ഇന്ന് 11.30ഓടെയാണ് വെടിയേറ്റത്. വയറിലും തലയിലും വെടിയേറ്റിട്ടുണ്ട്. ഷംസിക്ക് കോളജിലെ ഒരാളുമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി കുടുംബം ആരോപിച്ചു.
ഷംസി കോളജിലെത്തി കാറിൽ നിന്നും ഇറങ്ങവേ പതിയിരുന്ന അക്രമികൾ വെടിയുതിർക്കുകയായിരുന്നു. ഇതിനിടയിൽ ഗുരുതര പരിക്കേറ്റ ഷംസി മരണപ്പെട്ടെന്ന് വാർത്തകൾ വരുന്നുണ്ടെങ്കിലു ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.