ന്യൂഡൽഹി: ഡൽഹിയിൽ ബി.ജെ.പി അധികാരത്തിലെത്തുമെന്ന പ്രവചനവുമായി അഭിപ്രായ സർവേ ഫലങ്ങൾ. ഡൽഹി തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെയാണ് സർവേഫലങ്ങൾ പുറത്ത് വന്നത്. ചാണക്യസ്ട്രാറ്റജീസിന്റെ സർവേ പ്രകാരം 38 സീറ്റുകൾ എ.എ.പി നേടുമ്പോൾ 44 വരെ സീറ്റുകളിൽ ബി.ജെ.പി വിജയിക്കും. കോൺഗ്രസിന് പരാമവധി രണ്ട് സീറ്റ് മാത്രമാവും ലഭിക്കുക.
ജെ.വി.സിയുടെ സർവേ പ്രകാരം 45 സീറ്റുകൾ ബി.ജെ.പി നേടുമ്പോൾ എ.എ.പി 31ൽ ഒതുങ്ങും. മാട്രിസിന്റെ സർവേ മാത്രമാണ് ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്നത്. ഏജൻസി പരമാവധി 40 സീറ്റുകൾ ബി.ജെ.പിക്ക് പ്രവചിക്കുമ്പോൾ എ.എ.പി 37 എണ്ണത്തിൽ വിജയിക്കും. പിമാർക് സർവേ ബി.ജെ.പിക്ക് പരമാവധി 49 സീറ്റുകളാണ് പ്രവചിക്കുന്നത്. എ.എ.പിക്ക് 31 സീറ്റുകൾ കിട്ടുമെന്നും പറയുന്നു.
പീപ്പിൾ ഇൻസെറ്റും സമാനമായി ബി.ജെ.പിക്ക് 44 സീറ്റുകൾ കിട്ടുമെന്ന് പ്രവചിക്കുമ്പോൾ 60 മണ്ഡലങ്ങളിൽ താമര വിരിയുമെന്നാണ് വ്യക്തമാക്കുന്നത്. ഇരു സർവേകളും എ.എ.പിക്ക് 30ൽ കൂടുതൽ സീറ്റുകൾ പ്രവചിക്കുന്നില്ല.
എന്നാൽ, വീപ്രീസൈഡ് സർവേ തെരഞ്ഞെടുപ്പിൽ എ.എ.പി മുന്നേറ്റം പ്രവചിക്കുന്നു. തെരഞ്ഞെടുപ്പിൽ 52 സീറ്റുകളിൽ എ.എ.പി വിജയിക്കുമെന്നാണ് വീപ്രിസൈഡ് പറയുന്നത്. ബി.ജെ.പി പരമാവധി 23 സീറ്റിൽ ഒതുങ്ങും. ഒരു സർവേയും കോൺഗ്രസിന് രണ്ടിലേറെ സീറ്റുകൾ പ്രവചിക്കുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.