മംഗളൂരു: അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കർണാടകയിൽ ബി.ജെ.പിയാണ് അധികാരത്തിൽ വരുന്നതെങ്കിൽ ജനാധിപത്യത്തിെൻറ പതനമാണ് സംഭവിക്കുകയെന്ന് ദലിത് നേതാവും ഗുജറാത്ത് എം.എൽ.എയുമായ ജിഗ്നേഷ് മേവാനി പറഞ്ഞു.
കാർവാറിൽ ഭരണഘടന സുരക്ഷക്ക് കർണാടക മുന്നേറ്റം കാമ്പയിൻ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഭരണഘടനയിൽ മാറ്റംവരുത്തുകയെന്ന ആർ.എസ്.എസ് അജണ്ടയാണ് കേന്ദ്രമന്ത്രി അനന്ത്കുമാറിലൂടെ പുറത്തുവന്നത്. രാജ്യത്തെവിടെയും എല്ലാവിഭാഗം ജനങ്ങൾക്കും തുല്യനീതി ലഭ്യമാവേണ്ടതുണ്ട് -മേവാനി പറഞ്ഞു.
മേവാനിക്കെതിരെ ബി.ജെ.പി പരാതി നൽകി
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണറാലികൾ അലേങ്കാലപ്പെടുത്തണമെന്ന ജിഗ്നേഷ് മേവാനിയുടെ പ്രസ്താവനക്കെതിരെ ബി.ജെ.പി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകി. പരിഷ്കൃതസമൂഹത്തിന് മേവാനി അപമാനമാണെന്ന് പ്രതികരിച്ച ബി.ജെ.പി, പാകിസ്താനെ പോലെ ഇന്ത്യയെ തകർക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞദിവസം ചിത്രദുർഗയിൽവെച്ചായിരുന്നു മേവാനിയുടെ വിവാദപരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.