രാജസ്ഥാനിൽ ചുട്ടുകരിക്കപ്പെട്ടയാളുടെ കുടുംബത്തിന് സഹായവുമായി മമത

കൊൽക്കത്ത: മഴു കൊണ്ട് വെട്ടി ജീവനോടെ ചുട്ടുകരിക്കപ്പെട്ടയാൾക്ക് ബംഗാൾ സർക്കാറിന്‍റെ സഹായം. മൂന്ന് ലക്ഷം രൂപയും കുടുംബത്തിലൊരാൾക്ക് ജോലിയും നൽകുമെന്നാണ് മുഖ്യമന്ത്രി മമത ബാനർജിയുടെ വാഗ്ദാനം. പശ്ചിമ ബംഗാളിലെ മാൽഡ സ്വദേശിയാണ് രാജസ്ഥാനിലെ രജസമന്ദിൽ ആക്രമണത്തിനിരയായത്. 

രാജസ്ഥാനിൽ സംഭവിച്ചത് വളരെ ദു:ഖകരമായ കാര്യമാണ്. മാൽഡയിലെ അഫ്രസുൽ ഖാൻ മൃഗീയമായ രീതിയിൽ രാജസമന്ദിൽ കൊല്ലപ്പെടുകയായിരുന്നു. ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം രൂപയും കുടുംബത്തിലെ യോഗ്യതയുള്ള വ്യക്തിക്ക് ജോലിയും നൽകും- മമത പറഞ്ഞു.

ബുധനാഴ്ചയാണ് പശ്ചിമ ബംഗാൾ സ്വദേശിയായ 45 കാരൻ അഫ്രസുൽ ഖാൻ കരാർ തൊഴിലാളിയായി ജോലി ചെയ്യുന്ന രാജസ്ഥാനിൽ വെച്ച് ക്രൂരമായി കൊല്ലപ്പെട്ടത്. പ്രതി ശംഭുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    
News Summary - Bengal government helps Afrasul's family-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.