ലോക്സഭ തെരഞ്ഞെടുപ്പ് നാളെ രണ്ടാംഘട്ടത്തിലേക്ക് നീങ്ങുമ്പോള്‍ പശ്ചിമബംഗാളില്‍ ഭൂ രിഭാഗം സീറ്റുകളും ഏറെക്കുറെ മമത ബാനര്‍ജി കൈപ്പിടിയിലൊതുക്കുന്നതിെൻറ സൂചനകളാ ണെങ്ങും. പണവും കൈയൂക്കും കൊണ്ട് പ്രചാരണത്തിനിറങ്ങാന്‍ പോലും എതിരാളികളെ അനുവദിക് കാത്ത തൃണമൂല്‍ കോണ്‍ഗ്രസിന് മുമ്പില്‍ കേന്ദ്രത്തിെൻറ പണവും അധികാരവും ഉപയോഗിച്ച് വര്‍ഗീയ ധ്രുവീകരണമുണ്ടാക്കി സീറ്റുകള്‍ പിടിക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ബി.ജെ.പി.
മമത വിരോധവും വര്‍ഗീയ ധ്രുവീകരണവും ഒരുപോലെ ബി.ജെ.പി ഉപയോഗിച്ചതോടെ പല മണ്ഡലങ ്ങളിലും സി.പി.എമ്മിെൻറയും കോണ്‍ഗ്രസിെൻറയും സ്ഥാനാര്‍ഥികളുണ്ടെങ്കിലും പ്രവര്‍ത്തക ര്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്ന് പരസ്യമായി പറഞ്ഞുതുടങ്ങിയിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ സി.പി.എമ്മിനും കോണ്‍ഗ്രസിനും വോട്ടുചെയ്ത നിരവധി വോട്ടര്‍മാര്‍ തങ്ങള്‍ക്ക് ഇക്കുറി ബൂത്തില്‍ പോകാന്‍ കഴിഞ്ഞാല്‍ തൃണമൂലിനെ തോൽപ്പിക്കാന്‍ ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്നാണ് പറയുന്നത്.
സംസ്ഥാന പൊലീസ് മമതക്കൊപ്പമായതിനാല് പരമാവധി കേന്ദ്ര സൈന്യത്തെ തന്നെ ഇറക്കണമെന്നാണ് ബംഗാളിലെ പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, കേന്ദ്രത്തിെൻറ നിയന്ത്രണത്തിലുള്ള അര്‍ധസൈനികരെ വിന്യസിച്ചിട്ടും േമയ് 11ന് ഒന്നാംഘട്ട തെരഞ്ഞെടുപ്പ് നടന്ന കൂച്ച്ബിഹാറിലും അലിപുര്‍ദ്വാറിലും ബി.ജെ.പിക്കും സിപി.എമ്മിനും സ്വാധീനമുള്ള പല ബൂത്തുകളിലും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി തടയാന്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു.
അര്‍ധസൈനികരുടെ കാവലില്‍ കൂച്ച്ബിഹാറില്‍ ബൂത്തിലെത്തിയ ഇടത് വോട്ടര്‍മാര്‍ പ്രധാന മത്സരം തൃണമൂലും ബി.ജെ.പിയുമാണെന്ന് കണ്ട് സ്വന്തം സ്ഥാനാര്‍ഥിയെ തള്ളി ബി.ജെ.പിക്ക് വോട്ടു ചെയ്തുവെന്നത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ഇതുമൂലം രണ്ടാംഘട്ട വോട്ടെടുപ്പില്‍ അര്‍ധസൈനിക സാന്നിധ്യം വര്‍ധിപ്പിക്കണമെന്ന പ്രതിപക്ഷ ആവശ്യം കമീഷന് അംഗീകരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ 42 ലോക്സഭ മണ്ഡലങ്ങളില്‍ അസന്‍സോള്‍, ഡാര്‍ജിലിങ്, ബാലൂര്‍ ഘട്ട്, അലിപുര്‍ദ്വാര്‍ എന്നീ നാല് മണ്ഡലങ്ങളിലാണ് ബി.ജെ.പി ഉറച്ച വിജയപ്രതീക്ഷയിലുള്ളത്. അതില്‍തന്നെ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകര്‍ക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ തൃണമൂൽ വിരോധം തങ്ങള്‍ക്കനുകൂലമായി വോട്ടാക്കാന്‍ കഴിയുമെന്ന കണക്കുകൂട്ടലാണ് ബാലൂര്ഘഢിലേത്. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ഥിയായിട്ടും വോട്ടുചെയ്യാന്‍ കഴിയാതിരുന്ന മനായ് നഗറിലെ മുഫീസുര്റഹ്മാന് പറഞ്ഞത് ബൂത്തിലെത്തിയാല്‍ തങ്ങള്‍ ഇക്കുറി ബി.ജെ.പിക്ക് വോട്ടുചെയ്യുമെന്നാണ്.
ബൊര്ഹാംപുരിലും ജംഗിപുരിലുമാണ് കോണ്‍ഗ്രസ് ജയം ഉറപ്പിക്കുന്ന രണ്ട് സീറ്റുകളെങ്കില്‍ മുര്‍ഷിദാബാദ് മാത്രമായിരിക്കുന്നു ഇക്കുറി സി.പി.എമ്മിന് പശ്ചിമബംഗാളില്‍ കണ്ണുമടച്ച് ജയിക്കുമെന്ന് പറയാന്‍ കഴിയുന്ന ഏക സീറ്റ്. കഴിഞ്ഞ ലോക്സഭയില്‍ ബംഗാളില്‍ നിന്ന് രണ്ടാം എം.പിയെ നല്കിയ റായ്ഗഞ്ചില്‍ ഇക്കുറി സി.പി.എമ്മിെൻറ മുതിര്‍ന്ന നേതാവ് മുഹമ്മദ് സലീം ഏറ്റവും കടുത്ത മത്സരമാണ് നേരിടുന്നത്. വര്‍ഗീയമായ ധ്രുവീകരണത്തിന് മുസ്ലിംകളുടെ സ്ഥാനാര്‍ഥിയാണ് മുഹമ്മദ് സലീം എന്നാണ് മണ്ഡലത്തിലുടനീളം ബി.ജെ.പി നടത്തുന്ന പ്രചാരണം.
എന്നാല്‍, പഞ്ചായത്ത് തെരഞ്ഞെടുപ്പിലേതുപോലെ, കൂച്ച്ബിഹാറില്‍ ആവര്‍ത്തിച്ച പോലെ തൃണമൂലുകാരല്ലാത്ത വോട്ടര്‍മാരെ ബൂത്തിെലത്താന് അനുവദിക്കാതിരുന്നാല്‍ ബാലൂര്ഘഢും തൃണമൂല്‍ കോണ്‍ഗ്രസ് പിടിക്കും.
പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ അഴിച്ചുവിട്ട വ്യാപക ആക്രമണങ്ങളുടെ പ്രതിഷേധവും അമര്‍ഷവും ഖനീഭവിച്ചുനില്ക്കുന്നതിനിടയിലും മമത ബാനര്‍ജിക്ക് 30 സീറ്റില്‍ കുറയില്ലെന്ന് പറയുന്നതിന് പിന്നിലെ യുക്തി ലളിതമാണ്. റഹ്മാന് സര്‍ക്കാര്‍ എന്ന ബംഗാളി വ്യവസായിയാണ് അത് വ്യക്തമാക്കി തന്നത്. ബംഗാളില്‍നിന്ന് സ്വന്തം ബ്രാന്‍ഡില്‍ വസ്ത്രനിര്‍മാണം നടത്തുകയും ഇപ്പോള്‍ നിരവധി രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന കുടുംബത്തില്‍നിന്നുള്ള റഹ്മാന് പറഞ്ഞതാണ് ശരി.
‘‘ഈ ലോക്സഭ തെരഞ്ഞെടുപ്പില്‍ ബംഗാള്‍ ശരിക്കും ചെകുത്താനും നടുക്കലിനും നടുക്കാണ്. കേഡറുകളുണ്ടായിട്ടും സംഘടന സംവിധാനം തകര്‍ന്ന സി.പി.എമ്മിനോ വിരലിലെണ്ണാവുന്ന ഏതാനും മണ്ഡലങ്ങളിലേക്ക് മാത്രം ചുരുങ്ങിയ കോണ്‍ഗ്രസിനും ഈ തെരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനില്ല. സ്വാതന്ത്ര്യം പരിമിതപ്പെടുമ്പോള്‍ തങ്ങളെ പോലുള്ളവര്‍ക്ക് മോദിയെ ഭരണത്തില്‍ നിന്നിറക്കാന്‍ മമതക്ക് വോട്ടു ചെയ്യുകയല്ലായെ നിവൃത്തിയിെല്ലന്ന് അദ്ദേഹം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.