കൊൽക്കത്ത/ ഗുവാഹതി: ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊട്ടിക്കലാശം. ബംഗാളിൽ 30ഉം അസമിൽ 47ഉം മണ്ഡലങ്ങൾ ശനിയാഴ്ച ബൂത്തിലേക്ക് നീങ്ങും. എട്ടു ഘട്ടമായാണ് ബംഗാൾ തെരഞ്ഞെടുപ്പ്. അസമിൽ മൂന്നും. ബംഗാളിൽ തീപാറും പോരാട്ടമാണ് ഇത്തവണ. മമതയുടെ തേരോട്ടം അവസാനിപ്പിക്കാൻ ബി.ജെ.പി കച്ചകെട്ടിയിറങ്ങിയതോടെയാണ് ബംഗാൾ തെരഞ്ഞെടുപ്പ് ശ്രദ്ധേയമായത്. എന്നാൽ, മൂന്നാംവട്ടവും അധികാരത്തിൽ തിരിച്ചെത്തുമെന്ന ഉറച്ച ആത്മവിശ്വാസത്തിലാണ് മമത.
ഏപ്രിൽ ഒന്നിനാണ് ബംഗാളിലും അസമിലും രണ്ടാംഘട്ട വോട്ടെടുപ്പ്. വ്യാഴാഴ്ച ബംഗാളിൽ 30 മണ്ഡലങ്ങളിലെ 12 ഇടങ്ങളിലായി തെരഞ്ഞെടുപ്പ് റാലികളും പ്രകടനങ്ങളും നടന്നു. തൃണമൂലിനെ മമത മുന്നിൽനിന്ന് നയിച്ചപ്പോൾ ബി.ജെ.പിക്കുവേണ്ടി പ്രധാനമന്ത്രി നേരന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങി വൻ നിരയാണ് പ്രചാരണത്തിനെത്തിയത്.
അസമിൽ ബി.ജെ.പിയും കോൺഗ്രസുമാണ് ഏറ്റുമുട്ടുന്നത്. പ്രധാനമന്ത്രി മോദിയും അമിത് ഷായുമെല്ലാം അസമിൽ പ്രചാരണത്തിനെത്തിയപ്പോൾ രാഹുൽ ഗാന്ധിയാണ് കോൺഗ്രസ് പ്രചാരണത്തിന് നേതൃത്വം നൽകിയത്. ഈ സംസ്ഥാനങ്ങൾക്കൊപ്പം തമിഴ്നാട്, പുതുച്ചേരി, കേരളം എന്നിവിടങ്ങളിൽ ഏപ്രിൽ ആറിനാണ് ആദ്യഘട്ട വോട്ടെടുപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.