പുണെ: ആശുപത്രിയിൽ ചൂടുപകരുന്ന ഉപകരണം കേടായതിനെ തുടർന്ന് നവജാതശിശു വെന്തുമരിച്ചു. പുണെയിലെ വാത്സല്യ ഹോസ്പിറ്റലിലാണ് മൂന്നുദിവസം പ്രായമുള്ള പെൺകുഞ്ഞ് പൊള്ളലേറ്റു മരിച്ചത്.
വിജേന്ദ്ര കദം എന്നയാളുടെ മകളാണ് ദുരന്തത്തിനിരയായത്. ചൊവ്വാഴ്ച രാവിലെ ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് ഒാക്സിജൻ നൽകുന്നതിനായി തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെ കുഞ്ഞുങ്ങൾക്ക് ചൂടുപകരുന്ന ഉപകരണമാണ് കേടായതിനെതുടർന്ന് താപനില അമിതമായി ഉയർന്നത്.
തീവ്രപരിചരണവിഭാഗത്തിൽ കഴിയുന്ന കുഞ്ഞിനെ ചൊവ്വാഴ്ച സന്ദർശിക്കാനെത്തിയ കുടുംബാംഗങ്ങളാണ് ചെറിയ പൊട്ടിത്തെറിയെ തുടർന്ന് കുഞ്ഞിനെ കിടത്തിയ ഉപകരണത്തിൽ നിന്ന് പുക ഉയരുന്നത് കണ്ടത്. ആശുപത്രി ജീവനക്കാർ ഒാടിയെത്തിയെങ്കിലും അപ്പോഴേക്കും കുഞ്ഞിന് 80 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തുടർന്ന് ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വ്യാഴാഴ്ച പുലർച്ചയോടെ മരിച്ചു.
സംഭവത്തിൽ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഗൗരവ് ചോപാഡെ അടക്കം ജീവനക്കാർക്കെതിരെ കേസെടുത്തതായി സീനിയർ ഇൻസ്പെക്ടർ അപ്പാസാഹേബ് ഷേവാലെ പറഞ്ഞു. ഉപകരണം ഫോറൻസിക് പരിശോധനക്കായി കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.