ന്യൂഡൽഹി: ബാബരി ഭൂമി കേസിൽ ഏറെ നിർണായകമായേക്കാവുന്ന നിരീക്ഷണത്തിൽ 1855 മുതൽ രാംഛബൂ ത്രയിൽ ഹിന്ദുക്കൾ പ്രാർഥിച്ചിരുന്നത് രാമജന്മഭൂമിയെന്ന് അവർ കരുതുന്ന ബാബരി മ സ്ജിദിനകത്തെ പ്രധാന താഴികക്കുടത്തിനു താഴേക്ക് നോക്കിയായിരിക്കാമെന്ന് സുപ്രീ ംകോടതി. അന്തിമവാദത്തിെൻറ 26ാം ദിനത്തിൽ കേസിൽ ഹിന്ദു പക്ഷത്തുനിന്ന് ഒരു കക്ഷിയും ഉന ്നയിക്കാത്ത വാദം സ്വന്തം അഭിപ്രായ പ്രകടനമായി അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസ് ഡി.വൈ ചന്ദ് രചൂഡ് നടത്തിയത് സുന്നി വഖഫ് ബോർഡിെൻറ അഭിഭാഷകൻ രാജീവ് ധവാൻ ചോദ്യം ചെയ്തു. ബാബരി ഭൂമി കേസിെൻറ രേഖകളിലില്ലാത്ത ചിലത് കൂട്ടിച്ചേർക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തതെന്ന് ധവാൻ കുറ്റപ്പെടുത്തി.
എന്നിട്ടും തെൻറ അഭിപ്രായത്തിലുറച്ചു നിന്ന ജസ്റ്റിസ് ചന്ദ്രചൂഡിനെ ബെഞ്ചിലെ ജസ്റ്റിസ് അശോക് ഭൂഷണും പിന്തുണച്ചു. 1855ൽ ഹിന്ദുക്കളും മുസ്ലിംകളും തമ്മിൽ സായുധ ഏറ്റുമുട്ടലുണ്ടായ ശേഷം വേലി കെട്ടുന്നതോടെ രാംഛബൂത്ര ചിത്രത്തിലേക്ക് വരുന്നത് യാദൃച്ഛികമാണെന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. അതുവരെ മുസ്ലിംകളും ഹിന്ദുക്കളും പ്രാർഥനക്കായി ബാബരി മസ്ജിദിനകത്ത് പ്രവേശിച്ചിരുെന്നന്നും അദ്ദേഹം തുടർന്നു. അതിനു ശേഷം മുസ്ലിംകൾ ബാബരി മസ്ജിദിനകത്തും ഹിന്ദുക്കൾ പ്രധാന താഴികക്കുടത്തിന് 50 യാർഡ് അകലത്തിലുള്ള രാം ഛബൂത്രയിലുമായി പ്രാർഥന.
1855ൽ വേലി കെട്ടിയപ്പോൾ അതിനനുസരിച്ചാണ് രാംഛബൂത്ര ഉണ്ടാക്കിയത്. അതിനാൽ ബാബരി മസ്ജിദിെൻറ മധ്യഭാഗത്തെ വലിയ താഴികക്കുടത്തിന് താഴെ പ്രാർഥിക്കുെന്നന്ന പോലെയായിരിക്കണം രാംഛബൂത്രയിൽ അവർ പ്രാർഥിച്ചിരുന്നത്’’ എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിെൻറ അവകാശ വാദം. ‘‘അവർ വേലി വെര പോയത് പള്ളിയുടെ താഴികക്കുടത്തിന് താഴെ ജന്മസ്ഥാൻ ആണെന്ന് കരുതിയാണ്’’ ജസ്റ്റിസ് അശോക് ഭൂഷൺ അതിനോട് കൂട്ടിച്ചേർത്തു.
‘‘വേലി വരെ പോയി പ്രാർഥിക്കുന്നത് എന്തിനാണ്? വേലിക്ക് അപ്പുറത്തേക്ക് നോക്കുന്നതിന് വേണ്ടിയാണ്’’ എന്ന് ജസ്റ്റിസ് ചന്ദ്രചൂഡ് അശോക് ഭൂഷൺ പറഞ്ഞതിന് അടിവരയിട്ടു. ജസ്റ്റിസ് ചന്ദ്രചൂഡിെൻറ അനുമാനം കേവലം ഉൗഹമാണെന്ന് അഡ്വ. രാജീവ് ധവാൻ പറഞ്ഞു. ജഡ്ജിയുടേത് അനുമാനങ്ങളുടെ അതിരുകവിച്ചിലാണ്. 1850കൾ പരസ്പര സംഘർഷങ്ങളുെട സമയമായിരുന്നു. ഇപ്പറഞ്ഞത് ഒരു കലാപത്തിെൻറ സന്ദർഭമാണ്. ബാബരി ഭൂമി കേസിൽ രേഖകളില്ലാത്ത ചിലത് കൂട്ടിച്ചേർക്കുകയാണ് ജസ്റ്റിസ് ചന്ദ്രചൂഡ് ചെയ്തതെന്ന് ധവാൻ കുറ്റപ്പെടുത്തുകയും ചെയ്തു. രാംഛബൂത്രയിൽ വന്ന് ഹിന്ദുക്കൾ പ്രാർഥിച്ചത് താഴികക്കുടത്തിന് താഴേക്ക് നോക്കിയായിരുെന്നന്ന് രേഖകളിൽ എവിടെയാണ് പറഞ്ഞതെന്ന് ധവാൻ ചോദിച്ചു.
യുക്തിസഹമല്ലാത്ത അനുമാനങ്ങളുടെ പരിധിയിൽപ്പെടുന്ന ഉൗഹമാണിത്. ഒരാൾ സിംഹത്തിെൻറ മടയുടെ പുറത്തു കെട്ടിയ വേലിക്കരികിൽ പോയി നിൽക്കുന്നത് അതിനപ്പുറം പോയാൽ അപകടമാണെന്ന് കരുതിയിട്ടാണെന്നും രാജീവ് ധവാൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.