നോയിഡ: പേടിഎം സ്ഥാപകൻ വിജയ്ശങ്കർ ശർമയെ ബ്ലാക്ക്മെയിൽ ചെയ്ത് 20 കോടി അപഹരിക്കാൻ ശ്രമിച്ച വനിത ജീവനക്കാരിയടക്കം മൂന്നു പേർ അറസ്റ്റിൽ. കമ്പനിയിൽനിന്ന് ശർമയുടെ അതീവ രഹസ്യ വിവരങ്ങൾ ചോർത്തിയശേഷം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയാണ് ജീവനക്കാർ പണം തട്ടാൻ ശ്രമിച്ചത്.
ശർമയുടെ പരാതിയിൽ നോയിഡ പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ജീവനക്കാരിയാണ് തട്ടിപ്പിെൻറ സൂത്രധാരകയെന്ന് പൊലീസ് പറഞ്ഞു. ചോർത്തിയ വിവരങ്ങൾ പുറത്തുവിട്ട് പൊതുജന മധ്യത്തിൽ അപകീർത്തിപ്പെടുത്തുമെന്നായിരുന്നു ഇവരുടെ ഭീഷണി.
തട്ടിപ്പുസംഘത്തിലെ നാലാമത്തെ ജീവനക്കാരൻ ഒളിവിലാണ്. സംഘത്തെ വിശദമായി ചോദ്യംചെയ്താൽ പ്രവർത്തനങ്ങളെക്കുറിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി സീനിയർ പൊലീസ് സൂപ്രണ്ട് അജയ്പാൽ ശർമ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.