ലക്നോ: ഉത്തർപ്രദേശിലെ തീവ്രവാദ വിരുദ്ധ സേനയിലെ (എ.ടി.എസ്) മുതിർന്ന ഉദ്യോഗസ്ഥനായ രാജേഷ് സാഹ്നി ആത്മഹത്യ ചെയ്ത നിലയിൽ. എ.ടി.എസിലെ അഡീഷനൽ സൂപ്രണ്ടായ രജേഷിനെ ഉച്ചക്ക് 12:45ന് ഒാഫീസിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഒൗദ്യോഗിക തോക്ക് ഉപയോഗിച്ച് സ്വയം വെടിവെച്ച് മരിക്കുകയായിരുന്നു.
ഒാഫീസിലെ സ്റ്റാഫിനോട് വണ്ടിയിലുള്ള തോക്ക് എടുത്തുകൊണ്ടുവരാൻ ആവശ്യപ്പെട്ടിരുന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. ആത്മഹത്യ കുറിപ്പ് ലഭ്യമായിട്ടില്ല എന്നതിനാൽ കാരണം അന്വേഷിച്ച് വരികയാണെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ആനന്ദ് കുമാർ പറഞ്ഞു. സാഹ്നി യൂണിറ്റിലെ ഏറ്റവും വിദഗ്ധനായ പൊലീസ് ഉദ്യോഗസ്ഥനായിരുന്നുവെന്ന് ഉത്തർപ്രദേശ് ഡി.ജി.പി ഒാം പ്രകാശ് സിങ് പറഞ്ഞു.
1992ലാണ് സാഹ്നി പൊലീസ് സർവീസിലേക്ക് പ്രവേശിക്കുന്നത്. സംസ്ഥാനത്ത് നടന്ന പല വമ്പൻ കേസുകളും തെളിയിച്ച സാഹ്നി കാൺപൂരിലെ െഎ.എസുമായി ബന്ധപ്പെട്ട തീവ്രവാദി കൊല്ലപ്പെട്ട കേസിലും തുമ്പുണ്ടാക്കിയിരുന്നു. ഉത്തരാഖണ്ഡിൽ പാകിസ്താനി ചാരനെ പിടിച്ച കേസിലും സുപ്രധാന പങ്കുവഹിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.