അസമിലെ വിദ്യാർഥി നേതാവിന്‍റെ കൊലപാതകം; കേസിെല മുഖ്യപ്രതി അപകടത്തിൽ മരിച്ച നിലയിൽ

ഗുവാഹത്തി: അസമിലെ വിദ്യാർഥി നേതാവിനെ അടിച്ചുകൊന്ന കേസിെല മുഖ്യപ്രതി അപകടത്തിൽ മരിച്ച നിലയിൽ. ചൊവ്വാഴ്ച രാത്രി പൊലീസിന്‍റെ പിടിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് നീരജ് ദാസ് മരിച്ചതെന്ന് െപാലീസ് പറയുന്നു.

നീരജിനെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെ കാറിൽനിന്ന് പുറത്തേക്ക് ചാടി. ഇതേസമയം പിന്നിൽനിന്ന് പൊലീസ് കാർ ഇടിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നീരജ് പിന്നീട് മരിച്ചു.

ജൊർഹാത്ത് ടൗണിൽ വിദ്യാർഥി നേതാവിനെ ആൾക്കൂട്ടം അടിച്ചുകൊന്ന കേസിൽ മുഖ്യപ്രതിയും സ്ഥിരം കുറ്റവാളിയുമായ നീരജ് ദാസ് ഉൾപ്പെടെ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തിങ്കളാഴ്ച ആൾ അസം സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എസ്.യു) നേതാവ് അനിമേഷ് ഭുയാനെ (28) ആൾക്കൂട്ടം തല്ലിക്കൊല്ലുകയായിരുന്നു. ആൾക്കൂട്ട ആക്രമണത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു. റോഡ് അപകടവുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

അനിമേഷും രണ്ടു സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വയോധികനെ ഇടിച്ചിട്ടെന്ന് ആരോപിച്ചാണ് ആൾക്കൂട്ടം ആക്രമിച്ചത്. പൊലീസിൻെ മുമ്പിൽവെച്ച് അനിമേഷിനെ ആക്രമിക്കുന്ന വിഡിയോ പുറത്തുവന്നിരുന്നു.

പ്രതിഷേധം ശക്തമായതോടെ കേസിൽ ഒരു മാസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശർമ ചൊവ്വാഴ്ച പൊലീസിന് നിർദേശം നൽകിയിരുന്നു. അതിവേഗ കോടതിയിൽ കേസിന്‍റെ വിചാരണ നടപടികൾ പൂർത്തിയാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.അനിമേഷും സംഘവും സഞ്ചരിച്ച ബൈക്ക് വയോധികന്‍റെ ബൈക്കിൽ ഇടിച്ചിട്ടില്ലെന്നും മദ്യലഹരിയിലായതിനാൽ അദ്ദേഹം അനാവശ്യമായി പ്രശ്നങ്ങളുണ്ടാക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി.

Tags:    
News Summary - Assam student leader lynching case Main accused Neeraj Das dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.