ഗ്യാൻവ്യാപി പള്ളി സർവേക്ക് എ.എസ്.ഐ കൂടുതൽ സമയം തേടും; അവകാശവാദവുമായി ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകർ

വാരണാസി: ഗ്യാൻവ്യാപി പള്ളിയിലെ സർവേക്ക് ആർക്കിയോളജി വകുപ്പ് കൂടുതൽ സമയം തേടുമെന്ന് ഹിന്ദുവിഭാഗത്തിന്റെ അഭിഭാഷകർ. സർവേ നടത്താനുള്ള സമയപരിധി ശനിയാഴ്ച അവസാനിക്കാനിരിക്കെ ഇടക്കാല റിപ്പോർട്ട് നൽകി എ.എസ്.ഐ സമയം നീട്ടി ചോദിക്കുമെന്നാണ് അഭിഭാഷകർ പറയുന്നത്.

സർവേ ഇനിയും പൂർത്തിയായിട്ടില്ലെന്നാണ് ഹിന്ദുവിഭാഗം അഭിഭാഷകനായ സുധീർ ത്രിപാഠി പറഞ്ഞു. സർവേ പൂർത്തിയാകാത്തതിനാൽ ഇടക്കാല റിപ്പോർട്ടാവും സമർപ്പിക്കുക. എ.എസ്.ഐ സമയം നീട്ടി ചോദിക്കാനുള്ള സാധ്യതയുണ്ട്. കോടതി ഇന്ന് തന്നെ ഗ്യാൻവ്യാപി സർവേയുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുമെന്നും അഭിഭാഷകർ പറഞ്ഞു.

ഗ്യാൻവ്യാപി പള്ളിയിലെ വുദുഖാന ഒഴികെയുള്ള ഭാഗങ്ങളിൽ ആഗസ്റ്റ് നാലിനാണ് സർവേ തുടങ്ങിയത്. അലഹബാദ് ഹൈകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലായിരുന്ന സർവേ. ഗ്യാൻവ്യാപിയിൽ സർവേ നടത്താൻ അനുമതി നൽകിയുളള വാരണാസി കോടതിയുടെ ഉത്തരവിനെതിരെ പള്ളിക്കമ്മിറ്റി നൽകിയ ഹരജി അലഹബാദ് ഹൈകോടതി നേരത്തെ തള്ളിയിരുന്നു.

Tags:    
News Summary - ASI may seek more time on Gynavapi survey report: Lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.