ന്യൂഡൽഹി: ബി.ജെ.പിയുടെ യുവജന വിഭാഗമായ യുവമോർച്ച കൊൽക്കത്തയിൽ സംഘടിപ്പിക്കുന്ന റാലിയിൽ പെങ്കടുക്കുമെന്ന് ദേശീയ അധ്യഷൻ അമിത് ഷാ. റാലിക്ക് ഇതുവരെ പശ്ചിമബംഗാൾ സർക്കാർ അനുമതി നൽകിയിട്ടില്ല. അനുമതിയില്ലെങ്കിലും കൊൽക്കത്തയിൽ പോകുമെന്നും റാലിയിൽ പെങ്കടുക്കുമെന്നുമാണ് ബി.ജെ.പി ദേശീയ അധ്യക്ഷൻ അറിയിച്ചിരിക്കുന്നത്.
നിങ്ങൾക്ക് വേണമെങ്കിൽ എന്നെ അറസ്റ്റ് െചയ്യാം. എങ്കിലും കൊൽക്കത്തയിലേക്ക് പോകാൻ തന്നെയാണ് തീരുമാനമെന്ന് അമിത് ഷാ പറഞ്ഞു. ആഗസ്റ്റ് 11നാണ് കൊൽക്കത്തയിൽ യുവമോർച്ചയുടെ റാലി നടക്കുന്നത്. എന്നാൽ, റാലിക്ക് അനുമതി നൽകാൻ കൊൽക്കത്ത പൊലീസ് തയാറായിട്ടില്ല.
റാലിക്ക് അനുമതി തേടി കൊൽക്കത്ത പൊലീസിൽ അപേക്ഷ നൽകിയിരുന്നുവെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡൻറ് ദേബ്ജിത് സർക്കാർ പറഞ്ഞു. അനുമതി നിഷേധിച്ചതിനെ കുറിച്ച് പ്രതികരിക്കാൻ കൊൽക്കത്ത പൊലീസ് തയാറായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.