sidharamayya
ശിവമോഗ: സംസ്ഥാന സർക്കാർ വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന കന്നടക്കാരെ ഒരു പ്രശ്നവുമില്ലാതെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച അറിയിച്ചു.
ശിവമോഗ വിമാനത്താവളത്തിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറബ് രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ബെല്ലാരിയിൽ നിന്നുള്ള 30 പേരെ തിരിച്ചുകൊണ്ടുവരുമെന്നും ദുബായിലുള്ള ഇന്ത്യക്കാർ സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു. അറബ് രാജ്യങ്ങളിൽ താമസിക്കുന്ന കന്നഡിഗരുടെ സുരക്ഷയെക്കുറിച്ച് ചീഫ് സെക്രട്ടറിയുമായും തദ്ദേശ കമ്മീഷണറുമായും ചർച്ച ചെയ്തിട്ടുണ്ട്. ദുബായ് വിമാനത്താവളം അടച്ചുപൂട്ടി, അത് തുറന്നുകഴിഞ്ഞാൽ, അവരെ സുരക്ഷിതമായി ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുന്നതിനുള്ള ക്രമീകരണങ്ങൾ ചെയ്യും.
ലെജിസ്ലേറ്റീവ് കൗൺസിൽ അംഗം ഭോജേ ഗൗഡ ദുബായിലാണെന്നും ഹോട്ടലിൽ അദ്ദേഹം സുരക്ഷിതനാണെന്ന് ഒരു ഫോൺ കോളിലൂടെ അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ഇറാനെതിരെയുള്ള യു.എസ് ആക്രമണം അനാവശ്യമാ ഒന്നായിരുന്നു.അദ്ദേഹം പറഞ്ഞു.
"സമാധാനം പ്രസംഗിക്കുന്ന അമേരിക്ക മറ്റൊരു രാജ്യത്തിനെതിരെ യുദ്ധം ചെയ്യുന്നു. അമേരിക്ക പരസ്പരവിരുദ്ധ നിലപാടിനെ അപലപിക്കുന്നു. ഇറാൻ പ്രസിഡന്റ് ആയത്തുള്ള ഖാംനഇയുടെ വധത്തിൽ അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി ലഭിക്കാൻ പ്രാർത്ഥിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.