റായ്പൂർ: സംശയത്തിെൻറ പേരിൽ ഭാര്യയുടെ സ്വകാര്യഭാഗങ്ങളിൽ ഷോക്കടിപ്പിച്ച് കൊലപ്പെടുത്തിയ ജവാൻ അറസ്റ്റിൽ. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാൻ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) ക്രൂരമായി കൊലപ്പെടുത്തിയത്.
ഭട്ടാപര ഹൗസിങ് ബോർഡ് കോളനിയിലാണ് രണ്ട് മക്കൾക്കൊപ്പം ദമ്പതികൾ താമസിച്ചിരുന്നത്. ലക്ഷ്മിക്ക് അവിഹിതബന്ധമുണ്ടെന്ന സംശയത്തിെൻറ പേരിൽ സുരേഷ് മിരി ഭാര്യയെ മർദിക്കുകയും കുഴഞ്ഞുവീണ ഇവരുടെ സ്വകാര്യഭാഗങ്ങളിലേക്ക് വൈദ്യുതി കടത്തിവിട്ട് കൊലപ്പെടുത്തുകയുമായിരുന്നു. ശേഷം ഇയാൾ ലക്ഷ്മിയെ സ്വന്തം ഗ്രാമമായ ഖാജിരിയിൽ എത്തിച്ചു. ലക്ഷ്മി അസുഖത്തെ തുടർന്ന് മരിച്ചുവെന്നാണ് ബന്ധുക്കളെ അറിയിച്ചത്. എന്നാൽ ലക്ഷ്മിയുടെ മൃതശരീരം പരിശോധിച്ച മാതാപിതാക്കൾ പരിക്കുകൾ കണ്ട് പൊലീസിനെ അറിയിക്കുകയും ശവസംസ്കാരം തടയുകയുമായിരുന്നു.
പൊലീസെത്തി മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. സുരേഷ് മിരിയെ പൊലീസ് കസ്റ്റയിലെടുത്തു. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റസമ്മതം നടത്തുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.