ഗോരഖ്പുർ: ബനാറസ് ഹിന്ദു സർവകലാശാലയിലുണ്ടായ സംഘർഷത്തിനു പിന്നിൽ സാമൂഹികവിരുദ്ധരെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സാഹചര്യം മോശമാക്കുന്നതിൽ ഇത്തരക്കാർക്ക് പങ്കുണ്ടെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയതെന്നും പ്രശ്നങ്ങൾക്ക് പിന്നിൽ ഗൂഢാലോചന സംശയിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. സർവകലാശാലയിൽ വിദ്യാർഥി പീഡനത്തിനിരയായ സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് നടന്ന സമരത്തിനുേനരെ കഴിഞ്ഞ ശനിയാഴ്ച പൊലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പ്രശ്നത്തിൽ വിശദീകരണം തേടിയതായും വിദ്യാർഥികളെ പീഡിപ്പിക്കുന്ന സമീപനം ഉണ്ടാകരുതെന്ന് നിർദേശിച്ചതായും അദ്ദേഹം വെളിപ്പെടുത്തി.
അതേസമയം, കാമ്പസിലെ അക്രമസംഭവങ്ങളുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് സർവകലാശാല ചീഫ് പ്രോക്ടർ പ്രഫ. ഒ.എൻ. സിങ് രാജിവെച്ചു. പ്രഫ. എം.കെ. സിങ്ങിനെ പുതിയ ചീഫ് േപ്രാക്ടറായി നിയമിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.