മുംബൈ: രാജ്യം മുഴുവൻ വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ്19 വൈറസ് ബാധയെ പ്രതിരോധിക്കാൻ നടപടികളുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. താൽക്കാലിക പരിചരണ സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിനെയോ സൈന്യത്തെയോ സഹായിക്കാൻ തങ്ങളുടെ കമ്പനിയുടെ പ്രോജക്ട് ടീം തയാറാണ്. വൈറസ് ബാധിതരുെട എണ്ണം വർധിക്കുന്നതിനാൽ ധാരാളം താൽക്കാലിക ആശുപത്രികൾ സൃഷ്ടിക്കേണ്ടതുണ്ടെന്നും ആവശ്യമെങ്കിൽ തങ്ങളുടെ റിസോർട്ടുകൾ താൽക്കാലിക പരിചരണ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും മഹീന്ദ്ര അറിയിച്ചു.
ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറ (ഐ.സി.എം.ആർ) കണക്കനുസരിച്ച് കോവിഡ് വൈറസ് ഇന്ത്യയിൽ സാമൂഹിക വ്യാപനം എന്ന മൂന്നാം ഘട്ടത്തിലേക്ക് പോകുകയാണ്. ആശുപത്രികളിൽ വെൻറിലേറ്ററുകളുടെ ദൗർലഭ്യം ഉണ്ടെന്നും കമ്പനി അത് പരിഹരിക്കാൻ ആവശ്യമായ സഹായം നൽകുമെന്നും മഹീന്ദ വിശദീകരിച്ചു.
മഹീന്ദ്ര ഗ്രൂപ്പിലുള്ള ബിസിനസുകളെ സഹായിക്കുന്നതിനായി ഫണ്ട് സ്വരൂപിക്കുന്നതിന് തെൻറ ശമ്പളം പൂർണമായി സംഭാവന ചെയ്യും.
മഹീന്ദ്ര മാത്രമല്ല, ആഗോളതലത്തിലുള്ള ബിസിനസ് വമ്പൻമാരായ ടെസ്‌ല സി.ഇ.ഒ എലോൺ മസ്‌ക്, ആപ്പിളിെൻറ ടിം കുക്ക്, അലിബാബ സ്ഥാപകൻ ജാക്ക് മാ തുടങ്ങിയവരും കോവിഡ് പ്രതിരോധിക്കാൻ മുൻനിരയിലുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.