ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ ഇന്ത്യയെ പുതിയ വെളിച്ചത്തിലേക്ക് നയിച്ചുവെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. ബി ജെ പി ഇന്ത്യക്ക് സ്ഥിരതയാർന്ന സർക്കാരിനെ നൽകി.
കേന്ദ്രസർക്കാർ നടപ്പാക്കിയ പദ്ധതികൾ മൂലം 22 കോടി പാവപ്പെട്ട കൂടുംബങ്ങൾക്ക് ഗുണം ലഭിച്ചുവെന്നും അമിത് ഷാ പറഞ്ഞു. കേന്ദ്രസർക്കാറിെൻറ നാലാം വാർഷികത്തിൽ ഭരണനേട്ടങ്ങൾ അറിയിക്കാനായി വിളിച്ച് ചേർത്ത വാർത്ത സമ്മേളനത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
കേരളം, തമിഴ്നാട്, ആന്ധ്ര, തെലുങ്കാന, ഒഡീഷ, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ പഞ്ചായത്ത് തെരഞ്ഞെടുപ്പുകളിൽ പാർട്ടി നേട്ടമുണ്ടാക്കി. ഇവിടങ്ങളിൽ കൂടുതൽ നേട്ടമുണ്ടാക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. ഡൽഹിയിൽ ഞങ്ങളുടെ ഭരണകാലത്ത് അഴിമതിയില്ല. എല്ലാ ഗ്രാമങ്ങളിലും വൈദ്യുതി എത്തിക്കാൻ കഴിഞ്ഞു. കർഷകർക്കു നൽകിയ വാഗ്ദാനം പാലിച്ചുവെന്നും അമിത് ഷാ പറഞ്ഞു.
നോട്ട് നിരോധനം, ജി.എസ്.ടി തുടങ്ങിയവ മികച്ച സാമ്പത്തിക പരിഷ്ക്കരണങ്ങളായിരുന്നു. ജനങ്ങൾ ബി.ജെ.പി ഭരണത്തിൽ സന്തുഷ്ടരാണ് എന്നതിെൻറ തെളിവാണ് പ്രാദേശിക തിരഞ്ഞെടുപ്പുകളിലെ പാർട്ടിയുടെ വിജയങ്ങൾ. ദക്ഷിണേന്ത്യയിൽ അധികാരം നേടുക എന്നതാണ് ബി.ജെ.പിയുടെ ഭാവിയിലെ ലക്ഷ്യം. ടി.ഡി.പി പോയാലും എൻ.ഡി.എ ഇപ്പോഴും ശക്തമാണ്. യു.പിയിൽ രണ്ട് പിള്ളേര് ചേർന്ന് ഞങ്ങൾക്കെതിരെ മത്സരിച്ചിട്ടും ബി.ജെ.പി വിജയിച്ചു. രാമജൻമഭൂമി വിഷയത്തിൽ കോടതി വിധി മാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.