ന്യൂഡൽഹി: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷായും മകൻ ജയ് ഷായും വീണ്ടും വിവാദത്തിൽ. ജയ്ഷായുടെ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ വൻതോതിൽ അനധികൃതമായി വായ്പ തരപ്പെടുത്തിയെന്നാണ് കാരവൻ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനായി ലാഭം പെരുപ്പിച്ച് കാണിച്ചുവെന്നും ആരോപണമുണ്ട്. ജയ് ഷായുടെ കുസുമം എൻറർപ്രൈസസ് എന്ന സ്ഥാപനമാണ് സംശയത്തിെൻറ നിഴലിൽ.
2016 മുതൽ അഞ്ച് തവണയായി 97.35 കോടി രൂപ ജയ്ഷായുടെ കമ്പനി വായ്പ നേടിെയന്നാണ് കണ്ടെത്തൽ. ഇതിനായി അമിത് ഷായുടെ ഉടമസ്ഥതയിലുള്ള ചില സ്ഥലങ്ങൾ ബാങ്കിൽ പണയം വെച്ചിട്ടുണ്ടന്നും കാരവൻ റിപ്പോർട്ടിൽ പറയുന്നു. 3,839 സ്ക്വയർ മീറ്റർ സ്ഥലവും 459 സ്ക്വയർ മീറ്റർ സ്ഥലവും ഇത്തരത്തിൽ ബാങ്കിൽ പണയമായി നൽകിയിട്ടുണ്ട്.
രണ്ട് വർഷത്തിനിടെ ജയ് ഷായുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വായ്പ 300 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. ജയ് ഷായുടെ കമ്പനികളിൽ അമിത് ഷായ്ക്ക് ഒാഹരിയുണ്ടെന്നും ഇക്കാര്യം രാജ്യസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൽകിയ സത്യവാങ്മൂലത്തിൽ നൽകിയിട്ടില്ലെന്നും കാരവൻ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.