ന്യൂഡൽഹി: ശിവസേന ബി.ജെ.പിയെ അല്ല മറിച്ച് മഹാരാഷ്ട്രയുടെ ജനവിധിയെയാണ് അപമാനിച്ചതെന്ന് കേന്ദ്ര ആഭ്യന്തര മ ന്ത്രി അമിത് ഷാ. തെരഞ്ഞെടുപ്പിന് മുമ്പുണ്ടാക്കിയ സഖ്യം തെറ്റിച്ചുകൊണ്ട് എം.എൽ.എമാരെ ക്യാമ്പിൽ പാർപ്പിച്ച വരാണ് ഇപ്പോൾ ബി.ജെ.പിയെ കുറ്റം പറയുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ട്വീറ്ററിലൂടെയാണ് ശിവസേനക്കെതിരെ അമിത് ഷാ ആഞ്ഞടിച്ചത്.
ആദർശത്തെ കാറ്റിൽപറത്തി, മൂല്യങ്ങളെ തകർത്ത് മൂന്ന് പാർട്ടികളും ചേർന്ന് സർക്കാർ രൂപീകരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി ശിവേസനക്ക് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിരുന്നില്ലെന്നും വിവിധ ട്വീറ്റുകളിലായി അമിത് ഷാ ആവർത്തിച്ചു.
‘‘മുഖ്യമന്ത്രിപദവി സംബന്ധിച്ച് ശിവസേനക്ക് യാതൊരു ഉറപ്പും നൽകിയിരുന്നില്ലെന്ന് ഞാൻ വീണ്ടും വ്യക്തമാക്കുന്നു. ആദിത്യ താക്കറെയോ ഉദ്ധവ് താക്കറെയോ ഞങ്ങളോടൊപ്പം സ്റ്റേജ് പങ്കിടാറുള്ള യോഗങ്ങളിൽ പോലും ദേവേന്ദ്ര ഫട്നാവിസ് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയാവുമെന്നായിരുന്നു ഞങ്ങൾ പറയാറുണ്ടായിരുന്നത്. എന്തുകൊണ്ട് അദ്ദേഹം പ്രതിഷേധിച്ചില്ല.? ’’ അമിത് ഷാ ട്വീറ്റ് ചെയ്തു.
മുഖ്യമന്ത്രി പദത്തിനുള്ള അതിമോഹത്തിന് പകരമായല്ലെ പിന്തുണ നൽകുന്നത്.? മുഖ്യമന്ത്രി തങ്ങളുടേതാകുമെന്ന് പ്രഖ്യാപിച്ച് ശിവസേനയുടെ പിന്തുണ വാങ്ങണമെന്ന് താൻ ശരത് പവാറിനോടും സോണിയാഗാന്ധിയോടും ആവശ്യപ്പെടുകയാണ്. നൂറ് സീറ്റുകളുള്ള കോൺഗ്രസ്-എൻ.സി.പി സഖ്യം 56 സീറ്റുകളുള്ള പാർട്ടിക്കാണ് മുഖ്യമന്ത്രി പദവി നൽകുന്നതെന്നും അത് കുതിരക്കച്ചവടമാണെന്നും അമിത് ഷാ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.