അഖിലേഷും മുലായവും ഔദ്യോഗിക വസതികൾ ഒഴിഞ്ഞു

ലഖ്നൗ: സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും അദ്ദേഹത്തിൻെറ പിതാവ് മുലായം സിങ് യാദവും ലക്നൗവിലെ ഔദ്യോഗിക വസതികളിൽ നിന്ന് ഒഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടർന്നാണ് നടപടി. സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വക സ്ഥിരം വസതി അനുവദിച്ചുള്ള ഉത്തർപ്രദേശ് സർക്കാറിെൻറ നിയമം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഉത്തർപ്രദേശിലെ എൻ.ജി.ഒ സമർപ്പിച്ച ഹരജിയിലായിരുന്നു വിധി.

വസതി ഒഴിയാൻ സമയം നീട്ടിച്ചോദിച്ച് അഖിലേഷും മുലായവും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. പിതാവിൻെറ ആരോഗ്യസ്ഥിതിയും കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും ചൂണ്ടിക്കാണിച്ചായിരുന്നു അഖിലേഷിൻെറ ആവശ്യം. മുൻ മുഖ്യമന്ത്രി മായാവതി ഇന്നലെ തൻെറ ഒൗദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. സുപ്രിംകോടതി ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ആറ് മുൻ മുഖ്യമന്ത്രിമാർക്കാണ് 15 ദിവസത്തിനകം വസതികൾ ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.പി സർക്കാർ നോട്ടീസയച്ചത്. 

സമത്വം എന്ന സങ്കൽപത്തിെൻറ ലംഘനമാണിതെന്ന് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് വിലയിരുത്തിയിരുന്നു. യു.പി സർക്കാറിെൻറ ഭരണഘടന ഭേദഗതി ഏകപക്ഷീയമെന്നും വിവേചനപരമെന്നും വിശേഷിപ്പിച്ച കോടതി, സർക്കാർ ബംഗ്ലാവുകളിൽ സ്ഥിരമായി താമസിക്കാൻ മുൻ മുഖ്യമന്ത്രിമാർക്ക് അവകാശമില്ലെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

പദവി ഒഴിയുന്നതോടെ ഇവർക്ക് സാധാരണക്കാർക്ക് ലഭിക്കുന്ന ആനുകൂല്യങ്ങൾ മാത്രമേ ലഭിക്കാവൂ. ഇവർ സ്ഥാനമൊഴിഞ്ഞശേഷം വേറെ പദവികളൊന്നും വഹിക്കാത്തതിനാൽ ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നത് ശരിയായ പ്രവണതയല്ല. സർക്കാർ ബംഗ്ലാവുകളിൽ താമസിക്കുന്ന മുൻ മുഖ്യമന്ത്രിമാർ ഉടൻ മാറണമെന്നും ഇത്തരമൊരു നിയമം കൊണ്ടുവരാൻ സർക്കാറിന് അധികാരമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

മുൻ മുഖ്യമന്ത്രിമാർക്ക് സർക്കാർ വസതി നൽകുന്നതിനെ 2016ലും സുപ്രീം കോടതി എതിർത്തിരുന്നു. എന്നാൽ, അഖിലേഷ് യാദവിെൻറ സമാജ്വാദി പാർട്ടി സർക്കാർ മുൻ മുഖ്യമന്ത്രിമാർക്ക് അനുകൂലമായി നിയമം കൊണ്ടുവരുകയായിരുന്നു.

Tags:    
News Summary - Akhilesh Yadav, Mulayam Singh Yadav Vacate Lucknow Bungalows

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.