അജിത് പവാറിന്റെ ഭാര്യ ആർ.എസ്.എസ് യോഗത്തിൽ

മുംബൈ: ആർ.എസ്.എസിന്റെ വനിത സംഘടനയായ രാഷ്ട്ര സേവിക സമിതി യോഗത്തിൽ പങ്കെടുത്ത് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യ സുനേത്ര. തന്റെ വീട്ടിൽ നടന്ന യോഗത്തിൽ സുനേത്ര പങ്കെടുത്തതായി ബി.ജെ.പി എം.പി കങ്കണ റണാവത് എക്സിൽ വെളിപ്പെടുത്തുകയായിരുന്നു.

സുനേത്ര പ്രസംഗിക്കുന്നതിന്റെ ഫോട്ടോ സഹിതമാണ് കുറിപ്പ്. ഭാര്യ എവിടെയൊക്കെ പോകുന്നു എന്ന് നോക്കാറില്ലെന്നാണ് അജിത് പവാറിന്റെ പ്രതികരണം. ബ്രേക്കിങ് ന്യൂസുകൾ കണ്ടെത്താതെ ഇത്തരം കാര്യങ്ങൾ ചോദിക്കുന്നതിന് മാധ്യമപ്രവർത്തകരെ പരിഹസിക്കുകയും ചെയ്തു.

ഒരു ഭാഗത്ത് ഫുലെ-അംബേദ്കർ പാരമ്പര്യത്തെക്കുറിച്ചു പറയുകയും മറുഭാഗത്ത് ആർ.എസ്.എസ് യോഗങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്നത് അജിത് പവാറിന്റെ ഇരട്ടത്താപ്പാണെന്ന് ശരദ് പവാർ പക്ഷ എൻ.സി.പി നേതാവ് രോഹിത് പവാർ പറഞ്ഞു. രാജ്യസഭ എം.പി കൂടിയാണ് സുനേത്ര.

Tags:    
News Summary - Ajit Pawar's wife at RSS meeting

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.