സഹപൈലറ്റ് ആൽക്കഹോൾ പരിശോധനയിൽ പരാജയപ്പെട്ടു; പറന്നുയർന്ന വിമാനം തിരിച്ചിറക്കി

ന്യൂഡൽഹി: സഹപൈലറ്റ് ആൽക്കഹോൾ പരിശോധനക്ക് വിധേയനാവാതിരുന്നതിനെ തുടർന്ന് യാത്ര തുടങ്ങിയ എയർഇന്ത്യ വിമാനം 15 മിനുട്ടുകൾക്ക് ശേഷം തിരിച്ചിറക്കി. ഞായറാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ബാേങ്കാക്കിലേക്ക് പറന്നുയർന്ന എ.െഎ. 332 വിമാനമാണ് തിരിച്ചിറക്കിയത്. ക്യാപ്റ്റൻ എ.കെ. കത്പാലിയയാണ് ആൽക്കഹോൾ പരിശോധനയിൽ പെങ്കടുക്കാതെ മുങ്ങിയത്.

വിമാനമിറങ്ങിയ ശേഷം പൈലറ്റും സഹപൈലറ്റും പുറത്തേക്കിറങ്ങി. നാല് മണിക്കൂറോളം സമയം കഴിഞ്ഞിട്ടും വിമാനം യാത്ര തുടങ്ങിയിട്ടില്ല. യാത്രക്കാർക്ക് യാതൊരു വിശദീകരണവും നൽകിയുമില്ല. മണിക്കൂറുകളോളം ഇരുന്ന് മുഷിഞ്ഞ യാത്രക്കാർ പ്രശ്നം ട്വിറ്ററിലൂടെ പുറത്തു വിട്ടു. പലരും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിെൻറ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടാണ് ട്വീറ്റ് ചെയ്തത്.

എയർക്രാഫ്റ്റ് നിയമം 24 അനുസരിച്ച് പൈലറ്റ് അടക്കമുള്ള വിമാനത്തിനകത്തെ ജീവനക്കാർ വിമാനം പറന്നുയരുന്നതിന് 12 മണിക്കൂർ മുമ്പ് വരെ ആൽക്കഹോൾ അടങ്ങിയ യാതൊരു വിധ പാനീയങ്ങളും കഴിക്കുവാൻ പാടില്ല. വിമാനം യാത്ര തുടങ്ങുന്നതിന് മുമ്പും ശേഷവും ജീവനക്കാർ ആൽക്കഹോൾ പരിശോധനക്ക് വിധേയമാവേണ്ടത് നിർബന്ധമാണ്.

കഴിഞ്ഞ വർഷവും വിമാനം പറന്നുയരുന്നതിന് മുമ്പ് ആൽക്കഹോൾ പരിശോധനക്ക് വിധേയനാവാത്തതിനെ തുടർന്ന് ഡയറക്ടറേറ്റ് ഒാഫ് സിവിൽ ഏവിയേഷൻ(ഡി.ജി.സി.എ) എ.കെ. കത്പാലിയയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് റദ്ദാക്കുകയും എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇദ്ദേഹത്തെ തിരിച്ചെടുക്കുകയും അഞ്ചു വർഷത്തേക്ക് ഡയറക്ടറായി നിയമിക്കുകയും ചെയ്തു.

Tags:    
News Summary - Air India’s Delhi-Bangkok Flight Returns as Co-pilot Misses Alcohol Test, Passengers Left Stranded for Hours -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.