െകാൽക്കത്ത: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ കോവിഡ് വാക്സിനേഷന് പിന്നാലെ ആരംഭിക്കുമെന്ന് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോവിഡ് നിലനിൽക്കുന്ന സാഹചര്യത്തിൽ വലിയ ഒരുക്കം ആവശ്യമുള്ള വൻ പ്രക്രിയ നടപ്പാക്കാനായില്ലെന്നും പ്രതിരോധ കുത്തിവെപ്പ് തുടങ്ങിയ ശേഷം സി.എ.എ നടപ്പാക്കാനാവശ്യമായ നിയമങ്ങൾക്ക് രൂപം നൽകുമെന്നും ഷാ അറിയിച്ചു.
രണ്ടു ദിവസത്തെ ബംഗാൾ സന്ദർശനത്തിനെത്തിയ അദ്ദേഹം ബോൽപുരിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് പൗരത്വ നിയമം സർക്കാറിെൻറ സജീവ പരിഗണനയിൽ തുടരുന്ന കാര്യം വ്യക്തമാക്കിയത്.
കുടിയേറ്റ പ്രശ്നം വലിയ രാഷ്ട്രീയ വിഷയമായ ബംഗാളിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പൗരത്വ നിയമത്തിലൂന്നി വോട്ടുബാങ്ക് സൃഷ്ടിക്കുന്നതിെൻറ മുന്നോടിയാണ് ഷായുടെ വെളിപ്പെടുത്തൽ. സംസ്ഥാനത്തിെൻറ ചുമതലയുള്ള ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി കൈലാശ് വിജയ്വർഗിയ ഏതാനും ദിവസം മുമ്പ് ഇതുസംബന്ധിച്ച സൂചന നൽകിയിരുന്നു.
ജനുവരിയോടെ സി.എ.എ നടപ്പാക്കുമെന്നായിരുന്നു വർഗിയ വ്യക്തമാക്കിയത്. എന്നാൽ, നിയമം നടപ്പാക്കുന്നതിെൻറ സമയക്രമം ആഭ്യന്തര മന്ത്രി വെളിപ്പെടുത്തിയിട്ടില്ല. പൗരത്വ നിയമം എന്ന അജണ്ടയിൽനിന്ന് പിന്നോട്ടില്ലെന്ന അമിത് ഷായുടെ വെളിപ്പെടുത്തലോടെ രാജ്യമൊട്ടുക്ക് ഭേദഗതി നിയമത്തിെനതിരായ പ്രക്ഷോഭങ്ങളും പുനരാരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.