അമ്മ കോവിഡ് ബാധിച്ച് മരിച്ചു; മനംനൊന്ത് അച്ഛനും പെൺമക്കളും ആത്മഹത്യ ചെയ്തു

ബെംഗളൂരു: മാതാവ് കോവിഡ് ബാധിച്ച് മരിച്ച് രണ്ട് മാസങ്ങൾക്ക് ശേഷം പിതാവും രണ്ട് പെൺമക്കളും ആത്മഹത്യ ചെയ്തു. സതീഷ് (42), മോനിഷ (14), കീർത്തി (18) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ അട്ടിബെലെയിലുള്ള അംബേദ്കർ കോളനയിൽ താമസിക്കുന്നവരാണിവർ. 'കുടുംബാംഗത്തെ നഷ്ടപ്പെട്ടതിനെ തുടർന്ന് വളരെ വിഷാദത്തിലാണെന്നും മുന്നോട്ടുള്ള ജീവിതത്തോട് താൽപ്പര്യമില്ലെന്നും' കുറിപ്പെഴുതിവെച്ചാണ് മൂന്നുപേരും ജീവൻ വെടിഞ്ഞത്.

''ചൊവ്വാഴ്ച രാത്രിയാണ് മൂവരും ജീവിതം അവസാനിപ്പിച്ചതെന്ന് സംശയിക്കുന്നു. സതീഷിെൻറ ഭാര്യയും പെൺകുട്ടികളുടെ അമ്മയുമായ ആശ കോവിഡ് ബാധിച്ച് രണ്ട് മാസം മുമ്പ് ആശുപത്രിയിൽ വെച്ച് മരിച്ചിരുന്നു. ആ സംഭവം പിതാവിനെയും പെൺമക്കളെയും വിഷാദത്തിലേക്ക് തള്ളിവിട്ടിരുന്നുവെന്ന് സതീഷിെൻറ കുടുംബാംഗങ്ങൾ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്''. -പൊലീസ് പറഞ്ഞതായി ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. 

ബി.എസ്.സി ആദ്യ വർഷ വിദ്യാർഥിനിയായിരുന്നു കീർത്തി. ഒമ്പതാം ക്ലാസുകാരിയായിരുന്നു മോനിഷ. ഒരു സ്വകാര്യ കമ്പനിയിൽ ജോലി നോക്കിയിരുന്ന സതീഷ് ആറ് മാസങ്ങൾക്ക് മുമ്പ് അതുപേക്ഷിച്ച് കൃഷിയിലേക്ക് തിരിഞ്ഞിരുന്നു.

ബുധനാഴ്ച രാവിലെ സതീഷിെൻറ പിതാവ് അദ്ദേഹത്തെയും മക്കളെയും കാണാനെത്തിയതിന് ശേഷമാണ് സംഭവം പുറംലോകമറിയുന്നതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി മുതൽ സതീഷ് ഫോൺ കോളുകൾക്ക് മറുപടി നൽകിയിരുന്നില്ല. വീടിെൻറ പ്രധാന വാതിൽ തുറന്നിട്ട നിലയിലായിരുന്നു. പിതാവ് വീട്ടിനുള്ളിലേക്ക് കയറിയതും മൂന്ന് മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു. തുടർന്ന് അയൽക്കാർ ഇക്കാര്യം പൊലീസിൽ അറിയിച്ചു. അസ്വാഭാവിക മരണത്തിന് അട്ടിബെലെ പോലീസ് കേസെടുത്തിട്ടുണ്ട്.

Tags:    
News Summary - after losing mother to Covid-19 two young girls and their father die by suicide in Bengaluru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.