മുംബൈ: കങ്കണയുടെ കെട്ടിടം പൊളിച്ചതിൻെറ നഷ്ടപരിഹാരം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നൽകണമെന്ന് ബി.ജെ.പി. ബോംബെ ഹൈകോടതിയിൽ നിന്ന് കങ്കണക്ക് അനുകൂല വിധിയുണ്ടായതോടെയാണ് ഉദ്ധവിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി രംഗത്തെത്തിയത്.
ബി.ജെ.പി നേതാവ് അതുൽ ഭക്തകൽകറാണ് ഉദ്ധവിനെ വിമർശിച്ച് രംഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ് ബി.എം.സി കങ്കണയുടെ വീട് പൊളിച്ചത്. മുഖ്യമന്ത്രി കങ്കണയുടെ വീട് പൊളിച്ചതിൻെറ ധാർമിക ഉത്തരവാദിത്തം ഏറ്റെടുക്കണം. ഉദ്ധവ് താക്കറെ രാജിവെക്കണമെന്നും ബി.ജെ.പി നേതാക്കൾ ആവശ്യപ്പെട്ടു.
കങ്കണ റണാവത്തിൻെറ വീട് പൊളിക്കരുതെന്ന് ബോംബെ ഹൈകോടതി ഇന്ന് ഉത്തരവിട്ടിരുന്നു. വീട് പൊളിക്കാൻ ബ്രിഹാൻ മുംബൈ കോർപറേഷൻ നൽകിയ നോട്ടീസ് ഹൈകോടതി റദ്ദാക്കിയിരുന്നു. കങ്കണയുടെ വീട്ടിലെ നിർമാണം ക്രമപ്പെടുത്തണമെന്നും കോടതി നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.