നാല് വർഷങ്ങൾ: മോദി പൂർത്തിയാക്കാത്ത വാഗ്ദാനങ്ങളേറെ

ന്യൂഡൽഹി: നരേന്ദ്രമോദി സർക്കാറിെൻറ നാല് വർഷത്തെ ഭരണത്തിനിടിയിൽ രാജ്യത്ത് വൻ സ്വാധീനം ചെലുത്തിയ ചില തീരുമാനങ്ങൾ ഉണ്ടായി. നോട്ട് നിരോധനം, ജി.എസ്.ടി, മിന്നലാക്രമണം തുടങ്ങിയ തീരുമാനങ്ങൾ രാജ്യത്തെ തന്നെ ഞെട്ടിക്കുന്നതായിരുന്നു. പൊതുതെരഞ്ഞെടുപ്പിന് കേവലം ഒരു വർഷം മാത്രം ശേഷിക്കെ മോദി സർക്കാറിന് പുർത്തിയാക്കാൻ കഴിയാത്ത വാഗ്ദാനങ്ങൾ നിരവധിയാണ്.

വിലക്കയറ്റം
പെട്രോളിയം ഉൽപ്പന്നങ്ങളുടേത് അടക്കമുള്ളവയുടെ വിലക്കയറ്റം തടഞ്ഞു നിർത്തുമെന്ന് അവകാശപ്പെട്ടാണ് 2014ൽ മോദി സർക്കാർ അധികാരത്തിലെത്തിയത്. എന്നാൽ സകല റെക്കോർഡുകളും ഭേദിച്ച് പെട്രോൾ വില മുന്നേറുകയാണ്. രാജ്യത്തെ മറ്റ് സാധനങ്ങളുടെ വിലയുടെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.

അടിസ്ഥാന ആവശ്യങ്ങൾ
വെള്ളം, വൈദ്യുതി, കക്കൂസ് തുടങ്ങി ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുമെന്നായിരുന്നു സർക്കാറിെൻറ മറ്റൊരു പ്രഖ്യാപനം. എന്നാൽ രാജ്യത്തിെൻറ പല ഭാഗങ്ങളിലെ ജനങ്ങൾക്കും ഇന്നും ഇക്കാര്യങ്ങൾ കിട്ടാക്കനിയാണ്.

ബുള്ളറ്റ് ട്രെയിൻ
രാജ്യത്ത് ബുള്ളറ്റ് ട്രെയിൻ ഒാടിക്കുമെന്നായിരുന്നു മറ്റൊരു പ്രഖ്യാപനം. ഇതിൽ മുംബൈ-അഹമ്മദാബാദ് റൂട്ടിലെ ബുള്ളറ്റ് ട്രെയിനിെൻറ പണികൾ ഇഴഞ്ഞ് നീങ്ങുകയാണ്. മറ്റ് റൂട്ടുകളുടെ പ്രഖ്യാപനം പോലും നടത്താൻ സർക്കാറിന് സാധിച്ചിട്ടില്ല. ചുരുക്കത്തിൽ ഇന്ത്യക്ക് വികസനവേഗം നൽകുമെന്ന് ബി.ജെ.പി അവകാശപ്പെട്ട ബുള്ളറ്റ് ട്രെയിൻ പദ്ധതിയിൽ കാര്യമായ പുരോഗതിയില്ല.

അഴിമതി
വിദേശത്ത് നിന്ന് കള്ളപണം തിരികെ കൊണ്ട് വന്ന് എല്ലാ ജനങ്ങളുടെ അക്കൗണ്ടിലും 15 ലക്ഷം വീതം നൽകുമെന്നായിരുന്നു മോദിയുടെ മറ്റൊരു പ്രഖ്യാപനം. കള്ളപ്പണം തിരികെ കൊണ്ടു വരാൻ പോയിട്ട് ഇന്ത്യയിലെ ബാങ്കുകളെ പറ്റിച്ച് മുങ്ങിയ വിജയ് മല്യ ഉൾപ്പടെയുള്ളവരെ രാജ്യത്തെത്തിക്കാൻ പോലും മോദിക്കായിട്ടില്ല.

കർഷകർ
കർഷകർക്ക് ഉൽപ്പാദന ചെലവിെൻറ 50 ശതമാനമെങ്കിലും ലാഭം നൽകുമെന്നായിരുന്നു മോദി സർക്കാറിെൻറ പ്രഖ്യാപനം. എന്നാൽ, ഇതിനുള്ള ബിൽ കൊണ്ടു വരുന്നതിനുള്ള നാമമാത്രമായ നടപടികൾ സ്വീകരിച്ചതല്ലാതെ കാര്യമായൊന്നും മുന്നോട്ട് പോയില്ല. രാജ്യത്തുടനീളം കർഷക ആത്മഹത്യക്കളിൽ മോദി സർക്കാറിെൻറ ഭരണകാലത്തും മാറ്റമൊന്നും വന്നില്ല. മഹാരാഷ്ട്രയിലും തമിഴ്നാട്ടിലുമെല്ലാം വൻ കർഷക പ്രക്ഷോഭങ്ങളും എൻ.ഡി.എ സർക്കാറിെൻറ ഭരണകാലത്ത് ഉണ്ടായി.

വൈകാരിക വിഷയങ്ങൾ
എകീകൃത സിവിൽകോഡ് രാജ്യത്ത് നടപ്പാക്കുമെന്നായിരുന്നു ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പത്രികയിലെ മറ്റൊരു വാഗ്ദാനം. ഇക്കാര്യത്തിൽ ഒരു നടപടിയും സർക്കാർ സ്വീകരിച്ചിട്ടില്ല. വലിയ തെരെഞ്ഞെടുപ്പ് വിഷയമായി ഉയർത്തികൊണ്ടുവന്ന അയോധ്യയിലെ രാമക്ഷേത്ര നിർമാണത്തിെൻറ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല.


 

Tags:    
News Summary - After 4 years, here are the promises Modi govt could not keep-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.