ന്യൂഡൽഹി: ക്രിമിനൽ കുറ്റം ചുമത്തുന്നതിൽനിന്ന് ഒഴിവാക്കി കിട്ടണമെന്ന് ആവശ്യപ്പെടാനുള്ള കുറ്റാരോപിതെൻറ അവകാശം വിലമതിക്കേണ്ടതാണെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് എൻ.വി. രമണയുെട അധ്യക്ഷതയിലുള്ള മൂന്നംഗ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഒരാൾക്കെതിെര ചുമത്തിയിരിക്കുന്ന കുറ്റങ്ങളുടെ നിജസ്ഥിതി കോടതികൾ പരിശോധിക്കേണ്ടതാണ്. കേസുകളിൽനിന്ന് കുറ്റമുക്തനാക്കണമെന്ന ഹരജി വരുേമ്പാൾ വിചാരണ കോടതികൾ പോസ്റ്റ് ഓഫിസുപോലെ പ്രവർത്തിക്കാൻ പാടില്ല. കൂടുതൽ അന്വേഷണത്തിന് ഉത്തരവിടുേമ്പാഴും കേസിെൻറ മെറിറ്റ് പരിഗണിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടു.
504ാം വകുപ്പ് പ്രകാരമുള്ള അസഭ്യം പറയൽ, 506ാം വകുപ്പ് പ്രകാരമുള്ള ഭീഷണിപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഉത്തർപ്രദേശ് സ്വദേശി സഞ്ജയ്കുമാർ റായ് നൽകിയ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. തനിക്കെതിരായ കേസുകൾ പുനഃപരിശോധിക്കണമെന്ന ആവശ്യം അലഹബാദ് ഹൈകോടതി തള്ളിയതിനെ തുടർന്നാണ് റായ് സുപ്രീംകോടതിയിലെത്തിയത്. കുൽദീപ് മിശ്ര എന്ന വ്യക്തിയുമായുള്ള തർക്കത്തെ തുടർന്നാണ് റായിക്കെതിരെ കേസ് വന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.