ന്യൂഡൽഹി: ആധാർകേസിൽ വീണ്ടും ആശങ്ക പങ്കുവെച്ച്  സുപ്രീംകോടതി. ആധാർ വിവരശേഖരണം സംബന്ധിച്ച് സർക്കാറിന് നിയമപരമായ ആശങ്കയില്ലേ എന്ന് കോടതി ആരാഞ്ഞു. ബയോമെട്രിക് വിവരങ്ങൾ ഉൾപ്പെടെ വ്യക്തിസ്വാതന്ത്ര്യത്തിലേക്കുള്ള കടന്നുകയറ്റം, പൗരന്മാർക്ക് മേലുള്ള നിരീക്ഷണം എന്നിവയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലൂള്ള അഞ്ചംഗ ഭരണഘടനബെഞ്ചിനുമുന്നിൽ  ആധാറിനെ ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ  ഉന്നയിച്ചിട്ടുള്ളത്.

സാമൂഹികക്ഷേമപദ്ധതികൾ അർഹരുടെ  കരങ്ങളിൽ എത്തുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനാണ് ആധാർ എന്ന സർക്കാർനിലപാടിനൊപ്പം ഇക്കാര്യത്തിൽ നിയമപരമായ ബാധ്യതയില്ലേ എന്ന് ജസ്റ്റിസുമാരായ എ.െക. സിക്രി, എ.എം. ഖാൻവിൽകർ, ഡി.െെവ. ചന്ദ്രചൂഡ്, അശോക് ഭൂഷൺ എന്നിവരടങ്ങുന്ന ബെഞ്ച് ചോദിച്ചു. ക്ഷേമപദ്ധതി ഗുണഭോക്താക്കളുടെ തിരിച്ചറിയൽ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ സർക്കാറിന് യുക്തിപരമായ നിലപാട് വേണം. മുതിർന്ന  അഭിഭാഷകൻ ശ്യാം ദിവാനാണ്  ഹരജിക്കാർക്ക് വേണ്ടി ഹാജരായത്.

ആധാറിനെയും ഇതിനായി 2016ൽ കൊണ്ടുവന്ന നിയമത്തെയൂം ഹരജിക്കാർ േചാദ്യം ചെയ്തിട്ടുണ്ട്.  മനുഷ്യാവകാശസംരക്ഷണത്തിന് യൂറോപ്യൻ മനുഷ്യാവകാശ കോടതിയുടെ (ഇ.സി.എച്ച്.ആർ) പ്രധാനവിധിയും പൗരെൻറ സ്വകാര്യത സംബന്ധിച്ച്  സുപ്രീംകോടതിയുെട ഒമ്പതംഗ ബെഞ്ചിെൻറ സുപ്രധാന വിധിയും ശ്യാം ദിവാൻ ചൂണ്ടിക്കാട്ടി. പൗരെൻറ വിവരശേഖരണം സ്വകാര്യതയുടെ ലംഘനം തന്നെയാണെന്ന് അദ്ദേഹം വാദിച്ചു. ഭീകരപ്രവർത്തനവും കള്ളപ്പണം വെളുപ്പിക്കൽ പോലുള്ള  സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ വ്യക്തികളുടെ സ്വകാര്യതയും സർക്കാറിെൻറ ഉത്തരവാദിത്തങ്ങളും സന്തുലനം പാലിക്കണമെന്ന് സുപ്രീംകോടതി നേരേത്ത വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - Aadhar Supremcourt statement-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.