ന്യൂഡൽഹി: മേയ് ഒന്നു മുതൽ 932 ‘ശ്രമിക് സ്പെഷൽ ട്രെയിനുകൾ’ ഓടിച്ചതായി റെയിൽവേ. ഇതുവഴി 11 ലക്ഷം അന്തർ സംസ്ഥാന തൊഴിലാളികൾ സ്വന്തം നാട്ടിലെത്തി. വെള്ളിയാഴ്ച മാത്രം 145 ശ്രമിക് ട്രെയിനുകളാണ് സർവിസ് നടത്തിയത്.
ഏറ്റവും കൂടുതൽ ട്രെയിനുകൾ സർവിസ് നടത്തിയത് ഉത്തർപ്രദേശിലേക്കാണ്. തൊട്ടുപിന്നിൽ ബിഹാറുണ്ട്.
ട്രെയിൻ സർവിസിന് ചെലവാകുന്ന തുക കൃത്യമായി റെയിൽവേ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഏതാണ്ട് 80 ലക്ഷമാണ് ഒരു സർവിസിന് ചെലവ് വരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
ഏറ്റവുമധികം ട്രെയിനുകൾ പുറപ്പെട്ടത് ഗുജറാത്തിൽ നിന്നാണ്. കേരളം രണ്ടാമതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.