ജയ്പൂർ: രാജസ്ഥാനിൽ ഏഴ് വയസുകാരിയെ പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജയ്പൂരിൽ നിന്ന് 340 കിലോ മീറ്റർ അകലെയുള്ള ജലാവർ ജില്ലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.
വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ വെള്ളിയാഴ്ച മുതൽ പെൺകുട്ടിെയ കാണാതാവുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. അന്വേഷണം നടന്നുകൊണ്ടിരിക്കെ വീടിന് 200 മീറ്റർ അകലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
പോസ്റ്റ്മോർട്ടത്തിൽ പെൺകുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ ശേഷം കഴുത്ത്ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് വ്യക്തമായി. െസെബർ വിദഗ്ധരുടെയും ഡോഗ് സ്വകാഡിെൻറയും സഹായത്തോടെ കേസ് എത്രയും പെെട്ടന്ന് തെളിയിക്കാനാണ് ശ്രമിക്കുന്നതെന്ന് പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥനായ ആനന്ദ് ശർമ്മ പറഞ്ഞു.
കഴിഞ്ഞ അഞ്ച് മാസത്തിനിടെ ജലാവർ ജില്ലയിൽ റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ ബലാൽസംഗമാണിത്. ഇതിന് മുമ്പ് ഫെബ്രുവരിയിൽ ആറ് വയസുകാരി ബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.