54 ആപ് എം.എൽ.എമാർ കെജ്രിവാളി​​ന്റെ വിളികേട്ടു; ബാക്കിയുള്ളവർ 'പരിധിക്ക് പുറത്ത്'

ഡൽഹിയിലെ രാഷ്ട്രീയ ചേരിതിരിവ് രൂക്ഷമായിരിക്കെ, 62 ആം ആദ്മി പാർട്ടി (എ.എ.പി.) എം.എൽ.എ.മാരിൽ 54 പേരും ആഗസ്റ്റ് 25 വ്യാഴാഴ്ച രാവിലെ 11 മണിക്ക് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ബി.ജെ.പിയിലേക്ക് മാറാൻ എം.എൽ.എമാർക്ക് 20 കോടി രൂപ വീതം വാഗ്ദാനം ചെയ്യുന്നുവെന്ന് എ.എ.പി നേതാക്കൾ ആരോപിച്ചതിന് തൊട്ടുപിന്നാലെയാണിത്.

ഏഴുപേർ പരിധിക്ക് പുറത്താണെന്നും ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ജയിലിലാണെന്നും യോഗത്തിൽ 54 എം.എൽ.എമാർ പങ്കെടുത്തതായും എ.എ.പി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. പാർട്ടിയുടെ ചില എം.എൽ.എമാർ ട്രാഫിക്കിൽ കുടുങ്ങിയിരിക്കാമെന്നും അദ്ദേഹം പറഞ്ഞു.

"ഞങ്ങളുടെ ചില എം‌.എൽ‌.എമാർ ട്രാഫിക്കിൽ കുടുങ്ങിയതിനാൽ ഞങ്ങൾക്ക് അവരെ ബന്ധപ്പെടാൻ കഴിഞ്ഞില്ല. പക്ഷേ എ.എ.പി സർക്കാർ വീഴില്ലെന്ന് ദില്ലിയിലെ ജനങ്ങൾക്ക് ഉറപ്പ് നൽകാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. എല്ലാ നിയമസഭാംഗങ്ങളും പങ്കെടുക്കുമെന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പ് നൽകാൻ ആഗ്രഹിക്കുന്നു'' -കൂടിക്കാഴ്ചക്ക് ശേഷം കെജ്രിവാളിന്റെ വസതിക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. 70 അംഗ ഡൽഹി നിയമസഭയിൽ 62 അംഗങ്ങളാണ് എ.എ.പിക്കുള്ളത്. 

Tags:    
News Summary - 54 AAP MLAs Attend Meet Called by Delhi CM Arvind Kejriwal, Others 'Unreachable'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.