ന്യൂഡൽഹി: ലോക്സഭ, നിയമസഭ തെരെഞ്ഞടുപ്പുകൾ ഒരുമിച്ച് നടത്തുന്നതിന് പുതിയ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങളും (ഇ.വി.എം) പേപ്പർ ട്രയൽ െമഷീനുകളും (വിവിപാറ്റ്) വാങ്ങുന്നതിന് 4555 കോടി രൂപ ചെലവുവരുമെന്ന് നിയമ കമീഷൻ. കഴിഞ്ഞയാഴ്ച സർക്കാറിന് സമർപ്പിച്ച കരട് റിപ്പോർട്ടിലാണ് വിവരം.
2019ലെ പൊതുതെരഞ്ഞെടുപ്പിന് 10,60,000 പോളിങ് സ്റ്റേഷനുകൾ ഒരുക്കണമെന്നാണ് ഇലക്ഷൻ കമീഷൻ അറിയിച്ചത്. തെരെഞ്ഞടുപ്പുകൾ ഒരേസമയം നടത്തുന്നതിന് 12.9 ലക്ഷം ബാലറ്റ് യൂനിറ്റുകൾ, 9.4 ലക്ഷം കൺേട്രാൾ യൂനിറ്റുകൾ, 12.3 ലക്ഷം വിവിപാറ്റുകൾ എന്നിവ ആവശ്യമായി വരും.
ഒരു യൂനിറ്റിന് 33,200 രൂപയോളമാണ് െചലവ്. 15 വർഷമാണ് ഇ.വി.എമ്മിെൻറ കാലാവധി. പുതിയ ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ വാങ്ങിയാൽ തന്നെ 2024ൽ തെരെഞ്ഞടുപ്പുകൾ ഒരുമിച്ച് നടുത്തുന്നതിന് അധിക ചെലവ് വേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.