ന്യൂഡൽഹി: ജൂനിയർ കമീഷൻഡ് ഓഫിസർമാരടക്കം സൈനിക ഉദ്യോഗസ്ഥർക്ക് കുടിശ്ശികയായി കിടന്ന 400 കോടി രൂപ അനുവദിച്ച് അധികൃതർ.
താമസ അലവൻസ്, ശമ്പള പുനർനിർണയ വിഷയങ്ങൾ, വിദ്യാഭ്യാസ അലവൻസ് തുടങ്ങിയ ഇനങ്ങളിൽ കുടിശ്ശികയായി കിടന്ന തുകയാണ് ദേശവ്യാപകമായി പൂർണമായി അടച്ചുവീട്ടിയത്.
സൈനിക ആസ്ഥാനവും പ്രതിരോധ വിഭാഗം അക്കൗണ്ട്സ് കൺട്രോളർ ജനറൽ ഓഫിസും നേതൃത്വം നൽകി. ഈ മാസാരംഭത്തിലാണ് ഇതിനായി 48 ഓഫിസുകൾ സ്ഥാപിച്ച് നടപടികൾക്ക് തുടക്കം കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.