ബംഗളൂരു: ലോക്ക് ഡൗണിൽ വീടുകളിൽ ഒാർഡർ ചെയ്ത ഭക്ഷണം എത്തിക്കുന്നതിെൻറ മറവിൽ കഞ്ചാ വ് വിതരണം ചെയ്ത എൻജീനിയറിങ് വിദ്യാർഥി ഉൾെപ്പടെ നാലുപേർ പിടിയിൽ. ഫുഡ് ഡെലിവറിക ്കൊപ്പം യുവാക്കൾ കഞ്ചാവും വിൽക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്ന് കഴിഞ്ഞദിവസം താവ രക്കരെയിലെ ഗുരുവൈഭവിപാളയയിൽ പൊലീസ് നടത്തിയ പരിശോധനയിൽ ഇവർ പിടിയിലായത്.
അഞ്ചു പേരാണ് ബൈക്കിലെത്തിയതെങ്കിലും ഒരാൾ രക്ഷപ്പെട്ടു. ഭുവനേശ്വരി നഗർ സ്വദേശി പി. മധു നായിഡു (19), ബനശങ്കരി സ്വദേശി എൻ. ശരത്ത് (22), ദാസനപുര സ്വദേശി ധനഞ്ജയ് (19), ഭാഗീരഥി നഗർ സ്വദേശി എം. ശരത്ത് (20) എന്നിവരാണ് പിടിയിലായത്. നാഗമംഗലയിലുള്ള സെയ്ദ് എന്നയാളിൽനിന്നാണ് കഞ്ചാവ് മൊത്തമായി ലഭിച്ചിരുന്നതെന്ന് യുവാക്കൾ പൊലീസിന് മൊഴി നൽകി. നായിഡുവും എൻ. ശരത്തും ഫുഡ് െഡലിവറി എക്സിക്യൂട്ടിവുകളായി ജോലി ചെയ്തുവരികയായിരുന്നു.
ബംഗളൂരുവിൽ രണ്ടാം വർഷ എൻജിനീയറിങ് വിദ്യാർഥിയാണ് എം. ശരത്ത്. സി.സി.ടി.വി ടെക്നീഷ്യനാണ് ധനഞ്ജയ്. ബൈക്കിൽ രക്ഷപ്പെട്ട ബനശങ്കരി സ്വദേശി പവൻ, കഞ്ചാവ് ഇവർക്ക് എത്തിച്ചുനൽകിയിരുന്ന സെയ്ദ് എന്നിവരെ പിടികൂടാനുള്ള അന്വേഷണവും ആരംഭിച്ചു. സംഘത്തിൽനിന്നും 50,000 രൂപ വിലമതിക്കുന്ന 960 ഗ്രാം കഞ്ചാവും ഒരു ബൈക്കും മൂന്നു മൊബൈൽ ഫോണും 700 രൂപയും പൊലീസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.