ബംഗളൂരു: വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ഒമിക്രോൺ ബാധിച്ചയാളെ ഇന്ത്യ വിടാൻ സഹായിച്ച സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. രോഗം ബാധിച്ച ദക്ഷിണാഫ്രിക്കൻ പൗരനെ രാജ്യം വിടാൻ സഹായിച്ചതിന് നാല് പേർ ബംഗളൂരുവിലാണ് അറസ്റ്റിലായത്.
ഇതിൽ രണ്ട് പേർ ബംഗളൂരുവിലെ സ്വകാര്യ ലാബിലെ ജീവനക്കാരാണ്. മറ്റ് രണ്ട് പേർ ദക്ഷിണാഫ്രിക്കൻ പൗരൻ ഡയറക്ടറായ കമ്പനിയിലെ ജീവനക്കാരുമാണ്. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ അഞ്ചിന് ഹൈഗ്രൗണ്ട്സ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.
അറസ്റ്റിലായവർ വ്യാജ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നൽകുന്ന വൻ റാക്കറ്റിന്‍റെ ഭാഗമാണോയെന്ന് പരിശോധിക്കുകയാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. നവംബർ 20നാണ് ദക്ഷിണാഫ്രിക്കൻ പൗരൻ ഇന്ത്യയിലെത്തിയത്. രാജ്യത്തെത്തിയ ഉടൻ നടത്തിയ പരിശോധനയിൽ ഇയാൾക്ക് രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.