റായ്പുർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിൽ സഹപ്രവർത്തകന്‍റെ വെടിയേറ്റ് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടു. മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്ന് പുലർച്ചെ 3:45 ന് ലിംഗാപള്ളിയിലാണ് സംഭവമുണ്ടായത്. സംഭവത്തെ കുറിച്ച് അന്വേഷണം നടത്താൻ സി.ആർ.പി.എഫ് ഉത്തരവിട്ടു.
റിതേഷ് രഞ്ജൻ എന്ന ജവാനാണ് സഹ സൈനികർക്ക് നേരെ വെടിയുതിർത്തത്. ഇയാൾ കസ്റ്റഡിയിലാണ്. വെടിവെക്കാൻ ഇയാളെ പ്രേരിപ്പിച്ചതെന്തെന്ന് വ്യക്തമല്ല.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഏഴുപേർക്ക് ഭദ്രാചലം ഏരിയാ ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകി. ഇവരിൽ നാല് പേർ മരണത്തിന് കീഴടങ്ങി. പരിക്കേറ്റ രണ്ട് സി.ആർ.പി.എഫ് ജവാൻമാരെ ചികിത്സക്കായി വിമാനമാർഗം റായ്പൂരിലേക്ക് മാറ്റും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.