ന്യൂഡൽഹി: രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. കേരളത്തിൽ അഞ്ചുപേർ ക്കും ഡൽഹിയിൽ മൂന്നുപേർക്കും തമിഴ്നാട്ടിൽ ഒരാൾക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വ ിദേശത്തുനിന്ന് വരുന്ന യാത്രക്കാരെ നിർബന്ധമായും ആരോഗ്യ പരിശോധനക്ക് വിധേയരാക ്കും. മൊത്തം 30 വിമാനത്താവളങ്ങളിലാണ് സ്ക്രീനിങ് സൗകര്യം.
ഒമാനിൽനിന്നെത്തിയ ത മിഴ്നാട് സ്വദേശിയെ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ചെന്നൈ രാജീവ്ഗാന്ധി ഗവ. ജനറൽ ആശുപത്രിയിലെ െഎസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ ആശങ്കയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. മൂന്നുപേർ രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാണ്. തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ആദ്യ വൈറസ് ബാധയാണിത്. ഇദ്ദേഹത്തോടൊപ്പം വന്ന 28 പേരും രോഗിയുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
ദക്ഷിണ കൊറിയയിൽനിന്നെത്തിയ രണ്ടുപേർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ തിരുച്ചി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാവിലെ അമേരിക്കയിൽനിന്ന് ദോഹ വഴി ചെന്നൈയിലെത്തിയ 15കാരനെയും രോഗലക്ഷണങ്ങളോടെ രാജീവ്ഗാന്ധി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ചൈനയുമായി അതിർത്തി പങ്കിടുന്ന അരുണാചൽ പ്രദേശിൽ വിദേശികൾക്ക് വിലക്ക് ഏർപ്പെടുത്തി. വിദേശികൾക്ക് സംസ്ഥാനത്ത് പ്രവേശിക്കാനുള്ള പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റ് (പി.എ.പി) നൽകുന്നത് നിർത്തിവെച്ചതായി ചീഫ് സെക്രട്ടറി നരേഷ് കുമാർ അറിയിച്ചു. സിക്കിമും വിദേശികളെ വിലക്കിയിരുന്നു.
അരുണാചലിൽ കോവിഡ് വൈറസ് സംബന്ധിച്ച് വ്യാജ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു. വൈറസ് ബാധ സംശയിക്കുന്നവർക്കും രോഗികൾക്കും ഏകാന്ത ചികിത്സ ഉറപ്പാക്കുന്നതിന് ഡൽഹി എയിംസ് അടക്കം ആശുപത്രികളോട് ഐസൊലേഷൻ വാർഡ് തയാറാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.